

ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത നടപടിക്ക് സ്റ്റേ; അന്ത്യോഖ്യ ബന്ധം ഉപേക്ഷിക്കാൻ സേവേറിയോസ് വിഭാഗം; ക്നാനായ സഭയില്‍ ഭിന്നത രൂക്ഷം…..!
കോട്ടയം: ക്നാനായ യാക്കോബായ സഭ ആര്‍ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്തക്കെതിരായ സസ്പെൻഷൻ നടപടിക്ക് പിന്നാലെ സഭയില്‍ ഭിന്നത രൂക്ഷം.
അന്ത്യോഖ്യ ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സഭയായി നില്ക്കാൻ സേവേറിയോസിനെ അനുകൂലിക്കുന്ന വിഭാഗം തീരുമാനിച്ചു.
പാത്രിയാര്‍ക്കീസ് ബാവയുടെ അധികാരം വെട്ടിക്കുറക്കുന്നതുള്‍പ്പെടെ ഭരണഘടന ഭേദഗതിയുമായി മുന്നോട്ടുപോകാനും ശനിയാഴ്ച ചിങ്ങവനം മാര്‍ അപ്രേം സെമിനാരിയില്‍ ചേര്‍ന്ന ക്നാനായ സഭ മാനേജിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
സേവേറിയോസിനെ അനുകൂലിക്കുന്നവരാണ് മാനേജിങ് കമ്മിറ്റിയംഗങ്ങള്‍. ഇതിനിടെ, സസ്പെന്‍ഡ് ചെയ്യപ്പെട്ട സേവേറിയോസ് മെത്രാപ്പോലീത്തക്ക് പകരം സഹായമെത്രാന്‍ സഭയുടെ ചുമതല നല്കി ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ കല്പന പുറപ്പെടുവിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എന്നാല്‍, ഈ കല്പന അംഗീകരിക്കില്ലെന്ന് മാനേജ്മെന്റ് കമ്മിറ്റി യോഗത്തിനുശേഷം സഭ സെക്രട്ടറി ടി.ഒ. എബ്രഹാം പറഞ്ഞു.
21ന് നിശ്ചയിച്ചിരിക്കുന്ന അസോസിയേഷന് യോഗവുമായി മുന്നോട്ടുപോകുമെന്നും എബ്രഹാം പറഞ്ഞു.
യോഗത്തിനുശേഷം സേവേറിയോസിനെ അനുകൂലിക്കുന്നവർ സസ്പെൻഷൻ ഉത്തരവ് കത്തിച്ചു. അതേസമയം, അന്ത്യോഖ്യ ബന്ധം ഉപേക്ഷിക്കില്ലെന്ന നിലപാടിലാണ് സേവേറിയോസ് മെത്രാപ്പോലീത്തയെ എതിര്‍ക്കുന്ന വിഭാഗവും സഹമെത്രാപ്പോലീത്തമാരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]