
വയനാട്: ആത്മഹത്യ ചെയ്ത മാനന്തവാടി സബ് ആർടിഒ ഓഫീസിലെ ജീവനക്കാരിയായിരുന്ന സിന്ധുവിന് ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനമുണ്ടായതായി ഡയറിയിൽ സൂചനകളുണ്ടെന്ന് പൊലീസ്. 20 പേജുള്ള ഡയറിയും ചില കുറിപ്പുകളുമാണ് മുറിയിൽനിന്ന് പൊലീസ് കണ്ടെടുത്തത്. ഓഫീസിൽ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും കുറിച്ചിട്ടുള്ള ഡയറിയിൽ ചില സഹപ്രവർത്തകരുടെ പേരുകളുമുണ്ട്.
മുറിയിൽനിന്ന് ലഭിച്ച മൊബൈൽഫോണും ലാപ്ടോപ്പും വിശദമായ പരിശോധയ്ക്ക് വിധേയമാക്കും. ഡയറിയിലുള്ള കാര്യങ്ങളാണ് ആത്മഹത്യക്ക് പ്രേരണയായതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ജീവനൊടുക്കുന്നതിന് മുൻപ് വയനാട് ആർടിഒ മോഹൻദാസിനെ നേരിൽ കണ്ട് സിന്ധു പരാതിപ്പെട്ടിരുന്നു. ഓഫീസിലെ തൊഴിൽ സാഹചര്യത്തെക്കുറിച്ചായിരുന്നു സിന്ധുവിന് പറയാനുണ്ടായിരുന്നത്.
ഓഫീസിൽ വിഭാഗീയതയുണ്ടെന്ന് സിന്ധുവടക്കം അഞ്ച് ഉദ്യോഗസ്ഥർ മൂന്ന് ദിവസം മുൻപാണ് വയനാട് ആർടിഒയെ അറിയിച്ചത്. ഓഫീസിൽ സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് ആര്‍ടിഒ പറയുന്നു. ഇന്നലെ രാവിലെയാണ് എള്ളുമന്ദത്തെ വീട്ടിൽ സിന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാനന്തവാടി സബ് ആർടിഒ ഓഫീസിലെ സീനിയർ ക്ലർക്കായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]