
റിയാദ്: സൗദി അറേബ്യയിൽ വംശനാശഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടിയാൽ മൂന്ന് കോടി റിയാൽ വരെ പിഴയും 10 വർഷം വരെ തടവും ശിക്ഷ. പരിസ്ഥിതി സുരക്ഷസേനയാണ് മുന്നറിയിപ്പ് നൽകിയത്. രാജ്യത്തെ പാരിസ്ഥിതി സംരക്ഷണ നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. പ്രകൃതിയും അതിലെ ആവാസവ്യവസ്ഥയും ജീവിവർഗങ്ങളും സംരക്ഷിക്കപ്പെടാൻ നിശ്ചിയിച്ചിരിക്കുന്ന മുഴുവൻ ചട്ടങ്ങളും എല്ലാവരും പാലിക്കണം.
വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ വേട്ടയാടൽ, കൊല്ലൽ, തോലും ഇറച്ചിയും ഉൾപ്പടെയുള്ളവയുടെ കച്ചവടം എന്നിവ കുറ്റകരമാണ്. പരിസ്ഥിതിക്കും വന്യജീവികൾക്കും നേരെയുള്ള നിയമലംഘനങ്ങളും ആക്രമണവും ശ്രദ്ധയിൽപെട്ടാല മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നീ പ്രദേശങ്ങളിലുള്ളവർ 911 എന്ന നമ്പറിലും രാജ്യത്തിെൻറ മറ്റ് പ്രദേശങ്ങളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്നും പരിസ്ഥിതി സുരക്ഷസേന ആവശ്യപ്പെട്ടു.
Read Also –
ᐧ
Last Updated Dec 14, 2023, 9:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]