
ഹൈദരാബാദ്: ‘ചൈനയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താൻ കേന്ദ്ര സര്‍ക്കാരിന് ധൈര്യമുണ്ടോയെന്ന്’ വെല്ലുവിളിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി.
തെലങ്കാന പഴയ നഗരത്തില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്ന ബിജെപി തെലങ്കാന അധ്യക്ഷൻ ബന്ദി സഞ്ജയുടെ പ്രസ്താവനയ്ക്കെതിരെയാണ് ഉവൈസി രംഗത്തെത്തിയത്.
2020ലാണ് ഹൈദരാബാദ് കോര്പ്പറേഷൻ തിരഞ്ഞെടുപ്പിനിടെ ൻ റോഹിംഗ്യൻ, പാക്കിസ്ഥാനി, അഫ്ഗാനിസ്ഥാനി വോട്ടര്‍മാരുടെ സഹായത്തോടെ അസദുദ്ദീൻ ഉവൈസി വിജയിക്കാൻ ശ്രമിക്കുന്നതായി ബന്ദി സഞ്ജയ് കുറ്റപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, റോഹിംഗ്യൻ അഭിയാര്‍ഥികളെ ഒഴിവാക്കുന്നതിനായി പഴയ നഗരത്തില്‍ സര്‍ജിക്കല്‍ സ്ട്രൈറ്റ് നടത്തുമെന്നും ബന്ദി സഞ്ജയ് പറഞ്ഞിരുന്നു.
തെലങ്കാന സര്‍ക്കാര്‍ ഭരണം ഉവൈസി കൈയടക്കിയിരിക്കുകയാണെന്ന അമിത് ഷായുടെ ആരോപണത്തിനും ഉവൈസി മറുപടി നല്കി. സര്‍ക്കാര്‍ ഭരണം തന്റെ കൈയിലാണെങ്കില്‍ അമിത് ഷാ ദുഃഖിക്കേണ്ടെന്ന് ഉവൈസി പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]