
തിരുവമ്പാടി : പള്ളിപ്പെരുന്നാള് ദിവസം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ വര്‍ഷങ്ങള്‍ക്കു ശേഷം പ്രതിയെ പിടികൂടി പൊലീസ്.
ഓമശ്ശേരി പുത്തൂര്‍ കിഴക്കേ പുനത്തില്‍ ആസിഫിനെയാണ് പൊലീസ് പിടികൂടിയത്. തിരുവമ്ബാടി പൊലീസ് മുംബൈ വിമാനത്താവളത്തില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പെരുന്നാള്‍ ദിവസം രാത്രി ബസ് സ്റ്റോപ്പില്‍ വെച്ച് നരിക്കുനി പന്നിക്കോട്ടൂര്‍ സ്വദേശിയായ സുലൈമാനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശേഷം ബഹ്റൈനിലേക്ക് കടക്കുകയായിരുന്നു. ഈ കേസില്‍ മറ്റൊരു പ്രതിയായ വട്ടോളി പന്നിക്കോട്ടൂര്‍ സ്വദേശിയായ സിറാജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോഴിക്കോട് മാറാട് കോടതിയില്‍ ഹാജരാക്കും.
തിരുവമ്ബാടി സബ് ഇന്‍സ്പെക്ടര്‍ ബെന്നി സി.ജെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആസിഫിനെ പിടികൂടിയത്. സിപിഒ സുരേഷ്, കെ.എച്ച്.ജി. മണി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]