
സ്വന്തം ലേഖകൻ
കോഴിക്കോട്: പോലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കൾ പിടിയിലായി. പന്തീരാങ്കാവ് മാമ്പുഴക്കാട്ട് മീത്തൽ രാഹുൽ (22), പറമ്പിൽ തൊടിയിൽ അക്ഷയ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയ്ക്കു ശേഷം പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ വളപ്പിനു പുറത്തെ ഒഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട സ്കൂട്ടറാണ് പ്രതികൾ രാത്രിയിലെത്തി കടത്തിക്കൊണ്ടുപോയത്.
പരാതിയെ തുടർന്ന് കേസെടുത്ത പന്തീരാങ്കാവ് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളിലെത്തിയത്. മുൻപ് കളവ് കേസിൽ ഉൾപ്പെട്ടവരെ കുറിച്ചും ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ചും വിശദമായി അന്വേഷണം നടത്തിയിരുന്നു. കൂടാതെ നൂറോളം സിസിടിവി ക്യാമറകളും അഞ്ഞൂറോളം കോൾ ഡീറ്റെയ്ൽസുകളും പരിശോധിച്ചു.
പ്രതികളിൽ ഒരാളായ രാഹുൽ മുൻപ് മാത്തറ ബോട്ടാണിക്കൽ ഗാർഡന്റെ അടുത്തുള്ള വീട്ടിൽ നിന്ന് പാത്രങ്ങളും വിളക്കുകളും മോഷണം നടത്തിയ കേസിൽ ജയിലിലായിരുന്നു. ഇയാൾ രണ്ടു മാസമായി ജാമ്യത്തിൽ ഇറങ്ങിയതാണെന്ന് പോലീസ് അറിയിച്ചു. പ്രതികൾ ഇരുവരും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരാണ്.
എംഡിഎംഎ പോലുള്ള ലഹരി മരുന്ന് ഉപയോഗിക്കുന്നതിനു പണം കണ്ടെത്താൻ വേണ്ടിയാണ് മോഷണം നടത്തുന്നത്. മോഷ്ടിക്കുന്ന വാഹനം നമ്പർ മാറ്റി വാഹനത്തിന്റെ ആർസിയും മറ്റ് രേഖകളും കളഞ്ഞുപോയതാണെന്ന് പറഞ്ഞ് കുറഞ്ഞ വിലയ്ക്ക് വിൽക്കുമെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.
പന്തീരാങ്കാവിലേത് കൂടാതെ കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മറ്റൊരു സ്കൂട്ടറും മോഷണം നടത്തിയിട്ടുണ്ടെന്നും ലഹരി ഉപയോഗിച്ച് സ്വബോധം ഇല്ലാതെയാണ് മോഷണം നടത്തിയെതെന്നും പ്രതികൾ പറഞ്ഞു. ഈ വാഹനവും പോലീസ് കണ്ടെടുത്തു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]