
കൊച്ചി > രാജ്യവ്യാപക പണിമുടക്ക് പ്രതിപക്ഷ നേതാവിന്റെ സംഘടനകൂടി ഉൾപ്പെട്ട സമരമായിരുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഐഎൻടിയുസിയുടെ പല യൂണിയനുകളുടെയും നേതാവാണ് വി ഡി സതീശൻ. കോൺഗ്രസുമായി അതിന് ബന്ധമില്ലെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും കോടിയേരി പറഞ്ഞു. കൊച്ചി ലെനൻ സെന്ററിൽ സിപിഐ എം നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് പൊതുജനാഭിപ്രായം സമാഹരിക്കുന്ന വെബ്പേജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
ഇന്നലത്തെ പണിമുടക്ക് സിപിഐ എം നടത്തിയതല്ല. പത്ത് കേന്ദ്ര സംഘടനകൾ ചേർന്ന് നടത്തിയ പണിമുടക്കാണ്. പ്രതിപക്ഷ നേതാവിന്റെ പാർട്ടികൂടി പങ്കെടുത്ത പണിമുടക്കാണ്. ഐഎൻടിയുസി അതിലെ പ്രധാന സംഘടനയായിരുന്നു. ചിലയിടത്ത് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം സംഭവങ്ങൾ ഒഴിവാക്കണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. പൊതുവിൽ സമാധാനപരമായിട്ടുതന്നെയാണ് സമരം നടന്നത്. വൻതോതിലുള്ള തൊഴിലാളി പങ്കാളിത്തം ഈ സമരത്തിൽ ഉണ്ടായിരുന്നു എന്നാതാണ് അതിന്റെ പ്രത്യേകത.
കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷം പുനര്‍വിചിന്തനം നടത്തണം. ജനങ്ങള്‍ പദ്ധതിക്ക് അനുകൂലമാണ്, സര്‍വേ നടപടി സുപ്രീംകോടതി അംഗീകരിച്ചതാണ്. പ്രതിപക്ഷം ഇനിയും സമരം തുടര്‍ന്നാല്‍ അത് സുപ്രീംകോടതിക്ക് എതിരാകും. യുഡിഎഫ് എതിര്‍പ്പ് തുടരട്ടെ, എല്‍ഡിഎഫ് വികസന പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും കോടിയേരി പറഞ്ഞു.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ദിവസേന കൂട്ടുന്നത് പ്രതിക്ഷേധാർഹമാണ്. ഇതിനെതിരെ വലിയ തോതിലുള്ള ജനങ്ങളുടെ ഇടപെടൽ ഉണ്ടാകണം. ഏപ്രിൽ രണ്ടിന് സിപിഎം ദേശീയ തലത്തിൽ പ്രക്ഷോഭം നടത്തും. സംസ്ഥാനത്ത് രണ്ടായിരത്തിലധികം കേന്ദ്രങ്ങളിൽ അഞ്ചുമണി മുതൽ ഏഴുമണിവരെ ധർണാ സമരം നടത്തുമെന്നും കോടിയേരി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]