
തൃശൂർ: മുഴം കണക്കിന് മുല്ലപ്പൂവ് വിറ്റാൽ 2000 രൂപ പിഴ ഈടാക്കും. തൃശൂർ നഗരത്തിൽ മുല്ലപ്പൂവ് മുഴം കണക്കാക്കി വിറ്റതിന് പിഴ ഈടാക്കി ലീഗൽ മെട്രോളജി വിഭാഗം. തൃശൂർ സ്വദേശി വെങ്കിടാചലം നൽകിയ പരാതിയിലാണ് ലീഗൽ മെട്രോളജി നടപടി സ്വീകരിച്ചത്.
പൂക്കടകളിൽ കാലങ്ങളായി മുഴം കണക്കാക്കിയാണ് മുല്ലപ്പൂവ് വിൽക്കുന്നത്. എന്നാൽ ഇനി മുതൽ ഒരു മുഴം പൂവെന്ന് ചോദിച്ചാൽ ലഭിക്കുക മീറ്റർ കണക്കിനാകും. മുഴം കണക്കാക്കുന്നതിലൂടെ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് വെങ്കിടാചലം നൽകിയ പരാതിയിൽ പറയുന്നുണ്ട്. മുഴം എന്നത് അളവുകോൽ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുല്ലപ്പൂമാലയാണെങ്കിൽ സെന്റീമീറ്റർ, മീറ്റർ എന്നിവയും പൂക്കളായിട്ടാണെങ്കിൽ ഗ്രാം, കിലോ ഗ്രാം എന്നിവയുമാണ് അളവ് മാനദണ്ഡം.
വെങ്കിടാചലത്തിന്റെ പരാതിയിന്മേൽ ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിലാണ് തൃശൂർ കിഴക്കേക്കോട്ടയിലെ പൂക്കടയ്ക്ക് 2000 രൂപ പിഴ ഈടാക്കിയത്. ഇനി മുതൽ മുഴം കണക്ക് പറഞ്ഞ് പൂവ് വിറ്റാൽ പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. പൂച്ചന്തകളിൽ പരിശോധന കർശനമാക്കിയതോടെ വിൽപ്പനയ്ക്കായി സ്കെയിൽ ഉപയോഗിച്ച് തുടങ്ങിയിരിക്കുകയാണ് പൂക്കച്ചവടക്കാർ.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]