
ആലപ്പുഴ: ആലപ്പുഴയിലെ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട് ലഹരിക്കടത്തില്‍ രണ്ട് പേര്‍ക്കെതിരെ കൂടി സിപിഎം നടപടി. വലിയ മരം പടിഞ്ഞാറെ ബ്രാഞ്ച് അംഗങ്ങളായ വിജയ കൃഷ്ണനും സിനാഫിനും എതിരെയാണ് നടപടി. വിജയകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍, സിനാഫിനെ ഒരു വര്‍ഷത്തേക്ക് സസ്പെനഡ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റില്‍ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസിലാണ് നടപടി. വിജയകൃഷ്ണന് കേസിലെ പ്രതിയാണ്. പ്രതിക്കായി ജാമ്യം നിന്നുവെന്നതാണ് സിനാഫിനെതിരെ പാര്‍ട്ടി ചുമത്തിയ കുറ്റം. ഇതേ കേസിലെ പ്രതിയായ ഇജാസിനെ കൗണ്‍സിലര്‍ ഷാനവാസിന്റെ ലോറിയില്‍ ലഹരിക്കടത്തിയതിന് പാര്‍ട്ടി നേരത്തെ പുറത്താക്കിരുന്നു.
ലഹരിക്കടത്ത് കേസുകളില്‍ കടുത്ത പ്രതിരോധത്തിലായ സിപിഎമ്മില്‍ ശുദ്ധീകരണപ്രക്രിയ തുടരുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി. കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് പച്ചക്കറിക്കുള്ളില്‍ വെച്ച് കടത്തുകയായിരുന്ന 45 ലക്ഷം രൂപയുടെ ലഹരിവസ്തുക്കള്‍ ആലപ്പുഴയിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്നത് മലപ്പുറം സ്വദേശികളായ ഫെബിന്, സജുവുമായിരുന്നു. പിന്നീട് ആലപ്പുഴ സൗത്ത് പൊലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സിപിഎം നേതാക്കളാണ് ലഹരിക്കടത്തിന് പിന്നിലെ പ്രധാന പ്രതികളെന്ന് മനസ്സിലായത്.
The post ആലപ്പുഴ ലഹരിക്കടത്ത് കേസില്‍ മൂന്നുപേര്‍ക്കെതിരെ നടപടിയെടുത്ത് സിപിഐഎം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]