
ഇടുക്കി: മൂലമറ്റത്ത് നാട്ടുകാരുടെ നേരെ യുവാവ് വെടിയുതിര്‍ത്തു. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ബസ് കണ്ടക്ടറായ 34-കാരന് കീരിത്തോട് സ്വദേശി സനല്‍ബാബു ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സനലിന്റെ സഹൃത്ത് പ്രദീപിനെയും മറ്റ് രണ്ടുപേരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണെന്ന് കണ്ടതോടെ പ്രദീപിനെ കോലഞ്ചേരി ആശുപത്രിയിലേക്ക് മാറ്റിയതായാണ് ഒടുവിലത്തെ വിവരം. പ്രതി മൂലമറ്റം സ്വദേശി ഫിലിപ് മാര്‍ട്ടിനെ(26) പൊലീസ് കസ്റ്റഡിയിലെടുത്തു.
മൂലമറ്റം ഹൈസ്കൂളിന് മുന്പിലായിരുന്നു സംഭവം. വിദേശത്തായിരുന്ന ഫിലിപ് മാര്ട്ടിന് അടുത്തിടെയാണ് നാട്ടിലെത്തിയത്. രാത്രി 11 ഓടെ മൂലമറ്റത്തെ അശോകക്കവലയില്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സനലും സുഹൃത്തുക്കളും ഫിലിപ്പ് മാര്‍ട്ടിനെ കണ്ടുമുട്ടുന്നത്. ആഹാരം കഴിച്ചശേഷം ചില തര്‍ക്കങ്ങള്‍ ഇവര്‍ തമ്മിലുണ്ടായി. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പ്രതിയെ കാറില്‍ കയറ്റി വിട്ടു. തുടര്‍ന്ന് വീട്ടിലെത്തിയ പ്രതി തോക്കുമായി തട്ടുകടയിലെത്തി വാഹനത്തിലിരുന്ന് തന്നെ നാട്ടുകാര്‍ക്കുനേരെ വെടിയുതിര്‍ത്തു.
എയര്‍ഗണ്‍ ആണ് പ്രതിയെ ഉപയോഗിച്ചതെന്നാണ് വിവരം. അവിടെനിന്നും വീണ്ടും തിരികെ വീട്ടിലേക്ക് വരുന്നവഴി സനലിനെയും പ്രദീപിനെയും പ്രതി കണ്ടുമുട്ടുന്നത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സനലിനും സുഹൃത്തിനും നേരെ ഫിലിപ്പ് വെടിവച്ചു. സനലിന്റെ കഴുത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. പിന്നീട് വാഹനത്തില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ മുട്ടത്ത് വച്ച് പൊലീസ് പിടികൂടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]