
റഷ്യന്‍ തടാകത്തില്‍ പൊലിഞ്ഞത് കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ പരേതനായ പ്രഭനന്‍- ഷെര്‍ലി ദമ്പതികളുടെ ഏക മകള്‍. താങ്ങും തണലുമായ മകള്‍ നഷ്ടപ്പെട്ടതില്‍ വിറുങ്ങലിച്ചു നില്‍ക്കുകയാണ് ഷെര്‍ളിയും മുഴപ്പിലങ്ങാട് ഗ്രാമവും. മുഴപ്പിലങ്ങാട് ദക്ഷിണ ഹൗസില്‍ പരേതനായ പ്രഭനന്‍ – ഷെര്‍ളി ദമ്പതികളുടെ മകള്‍ പ്രത്യുഷ (24) ആണു കഴിഞ്ഞ ദിവസം റഷ്യന്‍ തടാകത്തില്‍ മുങ്ങി മരിച്ചത്. എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ പ്രത്യുഷ കോഴ്സ് കഴിഞ്ഞു മടങ്ങേണ്ട സമയത്താണ് മരണമടയുന്നത്.
റഷ്യയിലെ സ്മോളന്‍സ്ക് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ നാലാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് പ്രത്യുഷ. പ്രഭനന്‍ മരിച്ച ശേഷം ഷേര്‍ളിയ്ക്ക് താങ്ങും തണലുമായി നിന്നത് പ്രത്യുഷയായിരുന്നു. ഈയിടെ പ്രത്യുഷ നാട്ടില്‍ വന്നു മടങ്ങിയിരുന്നു. കൂട്ടുകാര്‍ക്കൊപ്പം തടാകം കാണാന്‍ പോകുന്നെന്നു പ്രത്യുഷ വീട്ടില്‍ വിളിച്ച് പറഞ്ഞിരുന്നു. കുളിക്കുന്നതിന്നിടെ പ്രത്യുഷയുടെ മൂക്കുത്തി കാണാതെയായി. ഇത് തിരഞ്ഞപ്പോഴാണ് പ്രത്യുഷ മുങ്ങിമരിച്ചത് എന്നാണ് കോളേജ് അധികൃതര്‍ വീട്ടില്‍ അറിയിച്ചത്.
റഷ്യയില്‍ നിന്നും എംബിബിഎസ് എന്ന ആഗ്രഹം പ്രത്യുഷയുടെതായിരുന്നു. ഏക മകളുടെ ആഗ്രഹത്തിനു തടസം നില്ക്കാന് ഷേര്‍ളിയ്ക്ക് കഴിഞ്ഞില്ല. വിദ്യാഭ്യാസ വായ്പ എടുത്താണ് മകളുടെ വിദ്യാഭ്യാസത്തിനു വേണ്ട തുക ഷേര്‍ളി കണ്ടെത്തിയത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]