
ഡല്‍ഹി: രാജസ്ഥാന് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് യോഗം ഇന്ന്. മുഖ്യമന്ത്രി അശോക് ഗലോട്ടിനെയും, സച്ചിന് പൈലറ്റിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഉച്ചക്ക് ശേഷമാകും ചര്‍ച്ച. അഴിമതിയോടുള്ള ഗലോട്ട് സര്‍ക്കാരിന്റെ നിലപാട് പുനഃപരിശോധിക്കുക, രാജ്സ്ഥാന്‍ പിഎസ്സി പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ സച്ചിന് മുമ്പോട്ട് വച്ചിരുന്നു. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് മുന്‍പ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്.
അതിനിടെ, ഹൈക്കമാന്‍ഡ് യോഗം നടക്കാനിരിക്കേ സച്ചിന് പൈലറ്റിന്റെ ആവശ്യം തള്ളി അശോക് ഗലോട്ട് രംഗത്തെത്തി. പി എസ് സി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നഷ്ടപരിഹാരം നല്‍കണമെന്ന നിലപാട് പരിഹാസ്യമെന്ന് ഗലോട്ട് പറഞ്ഞു. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത വിഷയമാണ് ചിലര്‍ വിവാദമാക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വേണ്ട നിയമനടപടിയെടുത്തിട്ടുണ്ടെന്നും ഗലോട്ട് കൂട്ടിച്ചേര്‍ത്തു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പി എസ് സി പിരിച്ചുവിട്ട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് സച്ചിന്റെ ആവശ്യം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]