
മഞ്ചേരി: ആറി മാസം മാത്രം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ ഉറക്കി കിടത്തിയ ശേഷം നാട് വിട്ട യുവതിയെയും കാമുകനെയും പോലീസ് തമിഴ്നാട്ടില്‍ നിന്നും പിടികൂടി. ഒന്നര മാസം മുന്‍പ് നാട് വിട്ട പുല്‍പ്പറ്റ മംഗലന്‍ ഷഹാന ഷെറിനെയും മംഗലശേരി പുന്തോട്ടത്തില്‍ ഫൈസര്‍ റഹ്മാനെയുമാണ് മഞ്ചേരി പോലീസ് ആണ്ടാള്‍ നഗര്‍ ഗ്രാമത്തില്‍ നിന്ന് പിടികൂടിയത്. ആറു മാസം മുന്‍പാണ് ഇരുവരും താമസിച്ചിരുന്ന ഫ്ളാറ്റില്‍ നിന്ന് പരിചയപ്പെട്ട് അടുപ്പത്തിലായത്. ബൈക്കിലാണ് ഇരുവരു നാട് വിട്ടത്.
ഷഹാനയുടെ പിതാവിന്റെ പരാതിയിലാണ് മഞ്ചേരി പോലീസ് കേസ് എടുത്തത്. എന്നാല്‍ ഇരുവരും ഫോണ്‍ സ്വിച്ച് ഓറ് ചെയ്തിരുന്നു. എന്നാല്‍ ഇരുവരും പോലീസിനെ കബളിപ്പിക്കാനായി സമുഹ്യ മാധ്യമം വഴി ചെന്നൈയിലെ താമസ സ്ഥലത്ത് നിന്ന് 50 മുതല്‍ 80 കിലോമീറ്റര്‍ അകലെയുള്ള വിവിധ ഷോപ്പിങ് മാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങുന്നതായി വിവരം ലഭിക്കത്തക്ക രീതിയിലായിരുന്നു ഈ പോസ്റ്റുകള്‍.
ഇതിനിടയില്‍ യുവതി സമുഹ്യ മാധ്യമം വഴി പരിചയപ്പെട്ട മറ്റോരു യുവാവ് വഴി ഒരു ഫോണും സിമ്മും കൈക്കലാക്കുകയും ഫോട്ടോകളും വീഡിയോകളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ദിവസങ്ങളോളം തമിഴ്നാട്ടിലെ ചെന്നൈയില്‍ താമസിച്ച് കമിതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോകളുടെയും ഫോട്ടോകളുടെയും സ്ഥലം കണ്ടെത്തിയും സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു.
പിന്നീട് ചെന്നൈയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ആവടി ജില്ലയിലെ വീരപുരം, ആണ്ടാള്‍നഗര്‍ ഗ്രാമത്തിലെ ഒരു സ്വകാര്യ ബാങ്കിന്റെ എ ടി എമ്മില്‍ നിന്നും ഒന്നില്‍ കൂടുതല്‍ തവണ പണം പിന്‍വലിച്ചതായി കണ്ടെത്തുകയുണ്ടായി. ഇതോടെ കേരള പോലീസ് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ ഗ്രാമത്തിലെ അഞ്ഞുറോളം വീടുകള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]