മോസ്കോ: ഉക്രൈന് യുദ്ധത്തിന്റെ ആദ്യഘട്ടം അവസിനിച്ചെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. ഉക്രൈന് സൈനീക ശേഷിയെ കാര്യമായി തന്നെ തകര്‍ക്കാന്‍ സാധിച്ചുവെന്നാണ് റഷ്യയുടെ അവകാശ വാദം.
ഇനി കിഴക്കന്‍ ഉക്രൈനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്ന് വ്യോമസേനയേയും വ്യോമപ്രതിരോധ സേനയെയും തകര്‍ത്തുവെന്നും നാവിക സേനയെ ഇല്ലാതാക്കിയെന്നുമാണ് റഷ്യന്‍ സൈന്യത്തിന്റെ പ്രഖ്യാപനം.
എന്നാല്‍ ലുഹാന്‍സ്ക് ഡോണ്‍ബാസ് പ്രദേശത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണമാണ് റഷ്യ ലക്ഷ്യമിടുന്നത്. ലുഹാന്‍ ഒബ്ലാസ്റ്റിന്റെ 93 ശതമാനം പ്രദേശവും ഇപ്പോള്‍ തന്നെ റഷ്യന്‍ പിന്തുണയുള്ള ഉക്രെയ്ന് വിമതരുടെ നിയന്ത്രണത്തിലാണ്.
ഡോണ്ബാസ്കിന്റെ 54 ശതമാനം പ്രദേശവും ഇവര്‍ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. മരിയുപോളിനായുള്ള യുദ്ധം തുടരുകയാണ്.
ക്രിമിയയില്‍ നിന്ന് ഡോണ്‍ബാസ്ക് ലുഹാന്‍സ്ക് പ്രദേശങ്ങള്‍ വരെയുള്ള കരപ്രദേശവും അസോവ് കടലും പൂര്‍ണ്ണമായി നിയന്ത്രണത്തിലാക്കുകയാണ് റഷ്യന്‍ ലക്ഷ്യം. എന്നാല്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ ആക്രമം നടത്തിയിട്ടില്ലന്നും പരമാവധി നാശം കുറയ്ക്കാനാണ് ശ്രമിച്ചതെന്നും റഷ്യ പറയുന്നു.
എന്നാല്‍ ഉക്രൈന്റെ ഭാഗത്ത് നിന്നുള്ള പ്രത്യാക്രമണത്തില്‍ 1,351 സൈനികര്‍ കൊല്ലപ്പെട്ടുവെന്നും 3,825 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് റഷ്യയുടെ ഔദ്യോഗിക കണക്ക്. റഷ്യന്‍ സേനയ്ക്ക് ശക്തമായ തിരിച്ചടി നല്കാനായെന്ന് യുക്രെയ്ന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി അവകാശപ്പെടുന്നു.
റഷ്യയുടെ യുദ്ധ തന്ത്രം പാളിയെന്നാണ് നാറ്റോയുടേയും പാശ്ചാത്യ രാജ്യങ്ങളുടെ അവകാശവാദം. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]