
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവ്. വിപണി മൂല്യത്തില്‍ 46,000 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഹിന്‍ന്റെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇടിവ്.
വര്‍ഷങ്ങളായി കമ്പനി ഓഹരിവില പെരുപ്പിച്ച് കാണിക്കുന്നു എന്ന ഹിന്‍ന്റെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് നഷ്ടം നേരിട്ടത്. 12000 കോടി ഡോളറാണ് അദാനി ഗ്രൂപ്പ് സ്ഥാപകന്‍ ഗൗതം അദാനിയുടെ ആസ്തിമൂല്യം.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂല്യത്തില്‍ 10,000 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇത് കമ്പനികളുടെ ഓഹരി വില പെരുപ്പിച്ച് കാണിച്ച് നേടിയതാണ് എന്നാണ് ആരോപണം. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഏഴ് പ്രമുഖ കമ്പനികളുടെ ഓഹരി വിലയിലുണ്ടായ മുന്നേറ്റമാണ് ആസ്തി മൂല്യം ഉയരാന്‍ കാരണം. കമ്പനികളുടെ ഓഹരി വിലയില്‍ ശരാശരി 819 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ ആരോപണം വസ്തുതാവിരുദ്ധമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. വസ്തുതകള്‍ പരിശോധിക്കാതെയും തങ്ങളുമായി ബന്ധപ്പെടാതെയും അടിസ്ഥാനരഹിതമായ ആരോപണമാണ് ഹിന്റെന്‍ബര്‍ഗ് ഉന്നയിച്ചതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
The post ‘ഓഹരി വില പെരുപ്പിച്ച് കാണിച്ചു’, അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് 46000 കോടി രൂപയുടെ ഇടിവ്; നിഷേധിച്ച് കമ്പനി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]