
മുംബൈ: ഐസിസിയുടെ പോയവര്‍ഷത്തെ വനിതാ എമര്‍ജിങ്ങ് ക്രിക്കറ്ററായി ഇന്ത്യന്‍ പേസര്‍ രേണുക സിംഗ്. ഓസ്ട്രേലിയയുടെ ഡാര്‍സി ബ്രൗണ്‍, ഇംഗ്ലണ്ടിന്റെ ആലിസ് കാപ്സി, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ യസ്തിക ഭാട്ടിയ തുടങ്ങിയ താരങ്ങളെ മറികടന്നാണ് രേണുക സിംഗ് ഈ പുരസ്കാരം നേടിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ന്യൂസീലന്‍ഡിനെതിരെ അരങ്ങേറിയ താരമാണ് രേണുക സിംഗ്. 20 ട്വന്റി20 മത്സരങ്ങളും ഏഴ് ഏകദിന മത്സരങ്ങളും കളിച്ച രേണുക യഥാക്രമം 21, 18 വിക്കറ്റുകളാണ് നേടിയത്.
പോയ വര്‍ഷത്തെ ഏറ്റവും മികച്ച ട്വന്റി20 ക്രിക്കറ്ററായി ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021ല്‍ ഇന്ത്യക്കായി അരങ്ങേറിയ താരം കഴിഞ്ഞ വര്‍ഷം ആകെ 1164 റണ്‍സ് ആണ് നേടിയത്. 187.43 ശരാശരിയില്‍ രണ്ട് സെഞ്ചുറികളും ഒമ്പത് അര്‍ദ്ധസെഞ്ചുറികളും സൂര്യ നേടി. 68 സിക്സറുകളും കഴിഞ്ഞ വര്‍ഷം സൂര്യ നേടി. ഇതോടെ രാജ്യാന്തര ട്വന്റി20യില്‍ ഒരു വര്‍ഷം ഏറ്റവുമധികം സിക്സര്‍ നേടുന്ന താരമായും സൂര്യ മാറി. നിലവില്‍ ഐസിസിയുടെ പുരുഷ ട്വന്റി20 റാങ്കിംഗില്‍ ഒന്നാമതാണ് സൂര്യ.
The post ഐസിസി എമര്‍ജിങ്ങ് വനിതാ ക്രിക്കറ്ററായി രേണുക സിംഗ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]