
സ്വന്തം ലേഖകൻ
മലപ്പുറം: അങ്ങാടിപ്പുറം പരിയാപുരം ചിരട്ടമാല ഭാഗത്ത് ഡീസല്‍ ടാങ്കര്‍ ലോറി അപകടം നടന്ന് മൂന്നാം ദിവസം സമീപത്തെ കിണറില്‍ വൻ തീപ്പിടിത്തം.മോട്ടോര്‍ ഉപയോഗിച്ച് ചൊവ്വാഴ്ച വെള്ളം പമ്ബിങ് നടത്താൻ തുടങ്ങിയതോടെയാണ് വെള്ളം കത്തിത്തുടങ്ങിയത്.മുപ്പതോളം അന്തേവാസികളും സിസ്റ്റര്‍മാരുമുള്ള പരിയാപുരം കോണ്‍വെന്റിന്റെ കിണറാണ് മണിക്കൂറുകള്‍ നിന്ന് കത്തിയത്.കോണ്‍വെന്റിലേക്ക് ചൊവ്വാഴ്ച രാവിലെ എട്ടോടെ വെള്ളമെടുക്കാൻ മോട്ടോര്‍ ഓണ്‍ ചെയ്ത സമയത്ത് തീപടരുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞ് പുറത്തേക്ക് ആ ളിയപ്പോഴാണ് സമീപത്തുള്ളവര്‍ കാണുന്നത്. ഞായറാഴ്ച പുലര്‍ച്ചെ നാലിന് ഇതിന് 400 മീറ്ററോളം സമീപം ഡീസല്‍ കയറ്റി വന്ന ടാങ്കര്‍ ലോറി 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് വൻതോതില്‍ ഡീസല്‍ ചോര്‍ന്നിരുന്നു. 20,000 ലിറ്ററുള്ള ടാങ്കില്‍ നിന്ന് 19,400 ലീറ്ററും ചോര്‍ന്നു.ചോര്‍ന്ന ഡീസല്‍ മണ്ണില്‍ പരന്ന് കിണറ്റില്‍ കലര്‍ന്നാണ് തീപിടിച്ചത്. അപകടം നടന്നതിന് 200 മീറ്റര്‍ സമീപം കൊള്ളറേറ്റ് മറ്റത്തില്‍ ബിജു ജോസഫിന്റെ കിണറ്റിലും വൻതോതില്‍ ഡീസലെത്തി.
വെള്ളത്തിന് മുകളില്‍ മൂന്നുമീറ്റര്‍ വരെ ഇതില്‍ ഡീസലുള്ളതായാണ് പറയുന്നത്.ഈ കിണറ്റില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് ഡീസല്‍ ശേഖരിച്ചു.ഇത് നിലത്തൊഴിച്ച് കത്തിച്ചപ്പോഴും ഏറെനേരം കത്തി.എറണാകുളത്ത് നിന്ന് കൊണ്ടോട്ടിയിലെ പമ്ബിലേക്ക് അങ്ങാടിപ്പുറത്ത് നിന്ന് പരിയാപുരം വഴി ചിരട്ടമല റോഡിലൂടെ കടന്നുപോവുമ്ബോഴാണ് സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്ത് ടാങ്കര്‍ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]