
സ്വന്തം ലേഖകൻ
തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എസി മൊയ്തീനെതിരെ ഗുരുതര ആരോപണങ്ങളുമായി അനില്‍ അക്കര.അനില്‍ സേഠും സതീശും എസി മൊയ്തീന്റെ ബിനാമികളാണെന്നും, ഇവരുടെ സഹായത്തോടെ കരുവന്നൂരിലെ സഹകരണ ബാങ്കില്‍ നിന്ന് 29 കോടിയുടെ കൊള്ള എസി മൊയ്തീൻ നടത്തിയെന്നും അനില്‍ അക്കര കുറ്റപ്പെടുത്തി.എസി മൊയ്തീന്റെ പണം സൂക്ഷിച്ചുവച്ചിരിക്കുന്ന സ്ഥലങ്ങളാണ് അനില്‍ സേഠും, സതീശനും.2 ബാങ്കുകളിലാണ് 30 ലക്ഷത്തിന്റെ നിക്ഷേപമുള്ളത്.
മച്ചാട് സ്വയം സഹായ സഹകരണ സംഘത്തിനും ബാങ്ക് ഓഫ് ഇന്ത്യയിലും.എന്നാല്‍ തെരഞ്ഞെടുപ്പ് അഫിഡവിറ്റില്‍ ഇത് വെളിപ്പെടുത്തിടിയിട്ടില്ല.മച്ചാട് സഹായ സംഘമാണ് മൊയ്തീന്റെ പണം സൂക്ഷിക്കുന്ന മൂന്നാമത്തെ ഇടം.ഇത് എസി മൊയ്തീന്റെ പരസ്പര സഹായ സംഘമാണ്.സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മൊയ്തീന് ഇനിയും എംഎല്‍എ സ്ഥാനത്ത് തുടരാൻ അര്‍ഹതയില്ല. അദ്ദേഹത്തിന്റെ സാമ്ബത്തിക ഇടപാടുകള്‍ ദുരൂഹമാണ്.
കരുവന്നൂരിലെ നൂറു കണക്കിന് ആളുകളുടെ ജീവിതം മുടക്കിയാണ് എസി മൊയ്തീൻ.മന്ത്രിയായിരുന്നപ്പോള്‍ കോര്‍പ്പറേഷനിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി നല്കി. അതിന് ഒത്താശ ചെയ്തത് കൗണ്‍സിലറായ അനൂപ് കാടയാണ്. കരുവന്നൂര്‍ സഹകരണ ബാങ്കിന് അനില്‍ സേഠിനെയും സതീശനെയും പരിചയപ്പെടുത്തി കൊടുത്തത് അനില്‍ അക്കരയാണെന്നും അദ്ദേഹം പറഞ്ഞു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]