
എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന സൗജന്യ ലഘുഭക്ഷ കിറ്റ് നിര്‍ത്തിലാക്കി. ഇനി മുതല്‍ പണം നല്കി ഭക്ഷണം വാങ്ങണമെന്നാണി നിര്‍ദ്ദേശം. സ്വകാര്യവത്ക്കരണത്തിന് ശേഷം വരുമാനം വര്ദ്ധിപ്പിക്കുന്നതിന്റെെ ഭാഗമായാണ് പുതിയ തീരുമാനം. പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാണ് എയര്‍ ഇന്ത്യ എക്സ് പ്രസ് തുടങ്ങിയത്. പ്രവാസികള്‍ക്ക് സൗജന്യമായി ലഘുഭക്ഷണ കിറ്റ് സര്‍വ്വീസ് തടുങ്ങിയ കാലം മുതല്‍ നല്‍കിയിരുന്നു. ഇന്നു മുതല്‍ ഇനി സൗജന്യ കിറ്റ് വിതരണം ചെയ്യേണ്ടെന്ന് എയര്‍ ഇന്ത്യ സിഇഒ നിര്‍ദ്ദേശം നല്കി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഭക്ഷണം ഓണ്‍ ലൈന്‍ വഴി തെരഞ്ഞെടുത്ത് പണമടക്കാം. അല്ലെങ്കില്‍ വിമാനത്തിനുള്ളില്‍ പണം നല്‍കിയും യാത്രക്കാര്‍ക്ക് ഭക്ഷണം വാങ്ങാാം. അടിക്കിടി ടിക്കറ്റ് നിരക്ക് കൂട്ടുന്നതിന് പിന്നാലെ സൗജന്യമായി നല്‍കിയിരുന്ന ലഘുഭക്ഷണ കിറ്റും നിര്‍ത്തിയത.്
ടാറ്റ എയര്‍ ഇന്ത്യ എക്സ് പ്രസ് ഏറ്റെടുത്തത്തിന് ശേഷം വരുമാനം വര്‍ദ്ധന ലക്ഷ്യമിട്ടാണ് പുതിയ നീക്കങ്ങള്‍. ക്യാബിന് ക്രൂവിന് ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ പ്രത്യേക മുറികളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കിയിരുന്നത്. ഇത് നിര്‍ത്തിലാക്കി എയര്‍ ഇന്ത്യ എക്സപ്രസ് സിഇഒ അലോക് സിംഗ് ഉത്തരവിറക്കിയിരുന്നു. ഡെപ്യൂട്ടിമാനേജര്‍ വരെയുള്ള ജീവനക്കാരില്‍ രണ്ടു പേര് ഒരു മുറിയില്‍താമസിക്കണമെന്നാണ് പുതിയ തീരുമാനം. ഇതിനെതിരെ ജീവനക്കാര്‍ ദില്ലിയിലെ ലേബര്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ദീര്‍ഘനേരം വിമാനയാത്ര ചെയ്യുന്ന ജീവനക്കാര്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ കഴിയാത്തത് മികച്ച സേവനത്തെയും സുരക്ഷയെയും ബാധിക്കുമെന്നാണ് ജീവനക്കാരുടെ വാദം. സൗജന്യ ഭക്ഷണം നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാരിന് പരാതി പ്രവാസി സംഘടനകള്‍ പരാതി നല്‍കും
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]