മണിപ്പൂരില്‍ കഴിഞ്ഞ ഒരു മാസമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ ബുധനാഴ്ച രാത്രി വിവിധ ജില്ലകളില്‍ സ്ഫോടന പരമ്പരയ്ക്കും വെടിവയ്പ്പും ഉണ്ടായി. ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാക്തയുടെ തെക്ക് ഭാഗത്ത് വാര്‍ഡ് നമ്പര്‍ 9 ന് സമീപമുള്ള ഒരു പാലത്തില്‍ ബോംബ് സ്ഫോടനമുണ്ടായി. പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിലാണ് ബോംബ് സ്ഥാപിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം, കാങ്പോക്പി ജില്ലയില്‍ വെടിവയ്പ്പുണ്ടായി. പിന്നീട് സുരക്ഷാസേന ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. എന്നാല്‍ രാത്രിയില്‍ പുലര്‍ച്ചെ 2-3 വരെ ഇടവിട്ട് വെടിവയ്പ്പ് തുടര്‍ന്നു. അതേസമയം, ഉറംഗ്പത്തിന് സമീപമുള്ള ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ മറ്റൊരു വെടിവയ്പ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അവിടെ ചെറിയ ഓട്ടോമാറ്റിക് ആയുധങ്ങളില്‍ നിന്നുള്ള വെടിയൊച്ചകള്‍ കേട്ടു. അസം റൈഫിള്‍സ് സൈന്യം ആക്രമണത്തിന് തിരിച്ചടിക്കുകയും നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
മീരാ പൈബിസ് സംഘടിപ്പിച്ച പ്രതിഷേധത്തെത്തുടര്‍ന്നാണ് സംഘര്‍ഷത്തിന്റെ ആക്കം കൂടുന്നത്. സോണ്ബംഗ്-വൈകെപിഐ റോഡ് ഒന്നിലധികം സ്ഥലങ്ങളില്‍ തടഞ്ഞു. കഴിഞ്ഞ ഒരു മാസമായി മണിപ്പൂരില്‍ ഗോത്രവര്‍ഗക്കാരും മെയ്തികളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. മണിപ്പൂരിലെ പ്രധാന വംശീയ വിഭാഗമാണ് മെയ്തേയ്, കുക്കി ഏറ്റവും വലിയ ഗോത്ര വര്‍ഗവും.
ഏപ്രില്‍ 28 ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് ചുരാചന്ദ്പൂര്‍ സന്ദര്‍ശിക്കുന്ന ദിവസം, സംരക്ഷിത വനങ്ങള്‍, റിസര്‍വ്ഡ് വനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ സര്‍വേയിലും ഗ്രാമങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കലിലും പ്രതിഷേധിച്ച് മണിപ്പൂരിലെ ആദിവാസി ഗ്രൂപ്പുകള്‍ 12 മണിക്കൂര്‍ സമ്പൂര്‍ണ ബന്ദിന് ആഹ്വാനം ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതുവരെ 100-ലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും നൂറുകണക്കിന് കെട്ടിടങ്ങള്‍ ചാരമാക്കുകയും ചെയ്തതിനുശേഷം ഇപ്പോഴും സ്ഥിതിഗതികള്‍ വഷളായി തുടരുകയാണ്.
The post മണിപ്പൂരില്‍ ചാരമാക്കല്‍ തുടരുന്നു സംഘര്‍ഷം അയഞ്ഞില്ല appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]