സംസ്ഥാനത്ത് ആശങ്കയായി ഡെങ്കിപ്പനി വ്യാപനം. പൂർണ ആരോഗ്യമുള്ള ചെറുപ്പക്കാരടക്കം 25 പേരുടെ ജീവനാണ് ഈ മാസം മാത്രം ഡെങ്കിപ്പനി കവർന്നത്. മിക്ക ജില്ലകളിലും ആശുപത്രി കിടക്കകൾ പനിബാധിതരെക്കൊണ്ട് നിറഞ്ഞു. കേരളം പനിച്ചുവിറയ്ക്കുമ്പോഴും കൊതുകു നശീകരണ പ്രവർത്തനങ്ങൾ പേരിനു പോലും കാണാനില്ല.
കുഞ്ഞൻ കൊതുക് അതും ശുദ്ധജലത്തിൽ വളരുന്നത് കുട്ടികളെന്നോ ആരോഗ്യമുള്ള ചെറുപ്പക്കാരെന്നോ വ്യത്യാസമില്ലാതെ ജീവനെടുക്കുകയാണ്. ഔദ്യോഗിക കണക്കുകളിൽ 21 മരണം . ഇന്നലെ മരിച്ച 4 പേർ കൂടി ചേരുമ്പോൾ മരണസംഖ്യ 25 ആയി. 1211 പേർക്കാണ് 21 ദിവസത്തിനിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മറ്റൊരു 3710 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ജൂലൈയോടെ ഡെങ്കിപ്പനി വ്യാപനം പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പ്. എല്ലാ വർഷവും മേയ് മുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ഈ വർഷവും ഡെങ്കിപ്പനി ഉണ്ടാകുമെന്ന് അറിയാമായിരുന്നെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള കൊതുകു നശീകരണ പ്രവർത്തനങ്ങൾ നാട്ടുകാരെ ബോധിപ്പിക്കാൻ പോലും കണ്ടില്ല. മാലിന്യ നീക്കവും അവതാളത്തിൽ.
നേരത്തെ ഒരു ബോധവത്കരണ ശ്രമവും നടത്താതിരുന്ന ആരോഗ്യ വകുപ്പ് പനി പടർന്നു പിടിച്ചതിനു ശേഷമാണ് മാരിയില്ലാ മഴക്കാലമെന്ന ക്യാംപയിനുമായി രംഗത്തിറങ്ങിയത്. ഇന്നലെ മാത്രം പനി ബാധിച്ച് ചികിൽസ തേടിയവരുടെ എണ്ണം 13000 കടന്നു. മിക്ക ജില്ലകളിലും സർക്കാർ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞു. ഇതോടെ സ്വകാര്യ ആശുപത്രികളോട് പനി ബാധിതർക്കായി കിടക്കകൾ മാറ്റി വയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെയും ശനി , ഞായർ ദിവസങ്ങളിലും പരിസര ശുചീകരണത്തിന് സർക്കാർ ആഹ്വാനം നൽകിയിട്ടുണ്ട്.
The post ഡെങ്കിപ്പനി വ്യാപനം രൂക്ഷം; ആശുപത്രികള് നിറയുന്നു; 25 മരണം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]