
ന്യൂഡല്‍ഹി: കേന്ദ്ര ഗതാഗത മന്ത്രി നിധിന് ഗഡ്കരിയ്ക്ക് വീണ്ടും വധഭീഷണി. അദ്ദേഹത്തിന്റെ നാഗ്പൂരിലുള്ള ഓഫീസിലേക്കാണ് തുടര്‍ച്ചയായി ഭീഷണി സന്ദേശം ലഭിച്ചത് . ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ വസതിയിലും ഓഫീസിലും സുരക്ഷ ശക്തമാക്കി. ഇന്നലെയാണ് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിക്കുന്നത്. 10 കോടി രൂപ നല്‍കണമെന്നും, അല്ലെങ്കില്‍ ജീവഹാനിയുണ്ടാകുമെന്നുമായിരുന്നു ഭീഷണി. ഓഫീസിലെ ജീവനക്കാരനാണ് ഫോണ്‍ എടുത്തത്. പ്രതി ഫോണ്‍ വച്ചതിന് തൊട്ട് പിന്നാലെ ജീവനക്കാരന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. നാഗ്പൂരില്‍ ഓറഞ്ച് സിറ്റി ഓഫീസിന് എതിര് വശത്തായാണ് അദ്ദേഹത്തിന്റെ ഓഫീസ്. ഇവിടെയും നാഗ്പൂരിലെ വസതിയിലുമാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ പൂജാരി എന്ന പേരില്‍ ഒരാള്‍ വിളിച്ച് പണം ആവശ്യപ്പെട്ട് ഗഡ്കരിയെ ഭീഷണിപ്പെടുത്തിയിരുന്നു. 100 കോടി രൂപ വേണമെന്ന് ആയിരുന്നു ഭീഷണി. ദാവൂത് ഇബ്രാഹിമിന്റെ സംഘത്തില്‍പ്പെട്ടയാളാണ് താനെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇയാള്‍ ഉള്‍പ്പെടുന്ന സംഘമാണോ ഇന്നലെ ലഭിച്ച ഭീഷണിയ്ക്ക് പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]