
ന്യൂഡല്‍ഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചനകള്‍ നല്കി കോണ്‍ഗ്രസ്. നിലവില്‍ കോണ്‍ഗ്രസിന്റെ വിജയ് വസന്ത് ആണ് കന്യാകുമാരിയുടെ എംപി. 2019 ല്‍ തമിഴ്നാട്ടില്‍ നിന്നുമുളള ചില എംപിമാര്‍ കന്യാകുമാരിയില്‍ നിന്ന് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡിന് നിര്‍ദേശം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മത്സരിക്കുന്നില്ലെന്ന് പ്രിയങ്ക തീരുമാനിക്കുകയായിരുന്നു. ദി പ്രിന്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
രാഹുല്‍ ഗാന്ധിയെ കന്യാകുമാരിയിലേക്ക് കൊണ്ടുവരുന്നതിന് രണ്ട് കാരണങ്ങളാണ് ഉളളതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സുരക്ഷിതമായ ഒരു സീറ്റില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കുകയെന്ന കോണ്‍ഗ്രസിന്റെ തീരുമാനമാണ് ഒന്നാമത്തെ കാരണം. ഡിഎംകെ- ഇടതുപക്ഷ സഖ്യത്തിനോടൊപ്പം നിന്ന് ബിജെപിക്ക് എതിരെ മത്സരിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെപ്പോലുള്ള മുതിര്‍ന്ന ഇടതുപക്ഷ നേതാക്കളുമായുള്ള അടുപ്പം കണക്കിലെടുത്ത് കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ രാഹുല്‍ ഗാന്ധി മത്സരിച്ചത് മോശം സാഹചര്യം സൃഷ്ടിച്ചുവെന്നാണ് ചില നേതാക്കളുടെ വിലയിരുത്തല്‍. മത്സരം ബിജെപിക്കെതിരെയാണെന്ന് വരുത്താനാണ് കന്യകുമാരിയിലേക്കുളള മാറ്റമെന്നും രണ്ടാമത്തെ കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]