
ന്യൂഡൽഹി: മിലൻ നാവിക അഭ്യാസം ഫെബ്രുവരി 19 മുതൽ 27 വരെ വിശാഖപട്ടണത്ത്. അഭ്യാസത്തിൽ 50-ളം രാഷ്ട്രങ്ങൾ അണിനിരക്കുമെന്നാണ് റിപ്പോർട്ട്.
യു.എസ്, ജപ്പാൻ, ഓസ്ട്രേലിയ, ഫ്രാൻസ്, ബംഗ്ലാദേശ്, ദക്ഷിണ കൊറിയ, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നാവിക സേനകൾ അഭ്യാസത്തിൽ പങ്കെടുക്കും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ നാവികസേന മാമാങ്കത്തിനാണ് വിശാഖപട്ടണം സാക്ഷിയാകുക.
വ്യോമാഭ്യാസങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ, ആന്റി സർഫസ് ഡ്രില്ലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
1995-ൽ ഇന്ത്യൻ നാവികസേനയാണ് മിലൻ അഭ്യാസം ആരംഭിച്ചത്. 2 വർഷം കൂടുമ്പോഴാണ് അഭ്യാസം നടത്തുന്നത്.
ഇന്ത്യയുടെ ലുക്ക് ഈസ്റ്റ് പോളിസിയുടെ ഭാഗമായാണ് ഇതിന് തുടക്കം കുറികുന്നത്. തുടർന്ന് എല്ലാവർക്കും സുരക്ഷ എല്ലാവർക്കും വളർച്ച എന്ന ലക്ഷ്യത്തോടെ മിലൻ അഭ്യാസം വിപുലീകരിക്കുകയായിരുന്നു.
ജ20 ഉച്ചകോടിയുടെ ഭാഗമായിട്ടുള്ള തീമായ വസുധൈവ കുടുംബകം തന്നെയായിരിക്കും മിലൻ മുന്നോട്ടു വയ്ക്കുക
2022-ൽ 39 രാജ്യങ്ങളാണ് അഭ്യാസത്തിൽ പങ്കെടുത്തത്. 2024-ൽ ഇത് 50 രാജ്യങ്ങൾ പങ്കെടുക്കുന്നതോടെ ഇന്നേവരെ നടന്നതിൽ ഏറ്റവും വലിയ സൈനികാഭ്യാസമാകും ഇതെന്ന് ഇന്ത്യൻ നാവിക സേന കമാൻഡർ വിവേക് മധ്വാൾ പറഞ്ഞു.
സൈനികാഭ്യാസത്തിന് പുറമേ മാരിടൈം സെമിനാറുകൾ എക്സിബിഷനുകൾ, സിറ്റി പരേഡുകൾ എന്നിവയും മിലനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]