
എസ്എഫ്ഐ നേതൃത്വം ഉള്‍പ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിനു തലവേദനയായ സാഹചര്യത്തില്‍ സംഘടനയെ നിയന്ത്രിക്കാന്‍ സിപിഎം നിര്‍ദ്ദേശം. വിവിധ ജില്ലാ കമ്മറ്റികള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എസ്എഫ്ഐ അഴിച്ചു പണിയാനാണ് നീക്കം. എസ്എഫ്ഐയിലെ പല തലകളും തെറിക്കാനാണ് സാധ്യത.
എസ്എഫ്ഐ നടപടികളില്‍ ഉടന്‍ ഇടപെടാനാണ് സിപിഎം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യുയുസിയായി മത്സരിച്ചു വിജയിച്ച പെണ്‍കുട്ടിക്കു പകരം എസ്എഫ്ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേര് ഉള്‍പ്പെടുത്തിയത് പാര്‍ട്ടിക്കു നാണക്കേടായതാണ് വിവാദങ്ങള്‍ക്ക് തുടക്കം. പിന്നാലെ വിവാദങ്ങളുടെ കുത്തൊഴുക്കുണ്ടായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോം പരീക്ഷ എഴുതാതെ തന്നെ മാര്‍ക്ക് ലിസ്റ്റില്‍ ജയിച്ചതായി രേഖപ്പെടുത്തിയതും മറ്റൊരു വിവാദമായി.
മഹാരാജാസ് കോളജിന്റെ പേരില്‍ ജോലിക്കായി വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ വിദ്യ സിപിഎമ്മിനുണ്ടാക്കിയ അവമതിപ്പ് ചില്ലറയല്ല. വിദ്യ ഇപ്പോഴും ഒളിവില്‍ തുടരുകയുമാണ്. ഈ പ്രശ്നം നിലനില്‍ക്കുമ്പോഴാണ് എസ്എഫ്ഐ ഏരിയ സെക്രട്ടറി നിഖില്‍ തോമസ് ബികോം ജയിക്കാതെ എംകോമിനു പ്രവേശനം നേടിയ വാര്‍ത്ത പുറത്ത് വരുന്നത്. വിശാഖിനെയും വിദ്യയെയും പാര്‍ട്ടി തള്ളിപ്പറഞ്ഞെങ്കിലും നിഖിലിനെ പിന്തുണച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി നല്കിയ പിന്തുണ മറ്റൊരു നാണക്കേടായി മാറി. എസ്എഫ്ഐ നേതൃത്വത്തില്‍ അഴിച്ചുപണി നടത്താനാണ് പാര്‍ട്ടി തലത്തില്‍ ആലോചന. അടുത്ത മാസം ആദ്യം നടക്കുന്ന എസ്എഫ്ഐ പഠന ക്യാംപില്‍ ഇതിനുള്ള മുന്നൊരുക്കമുണ്ടാകും. ജില്ലാതലത്തില്‍ മുതല്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന സൂചനകളാണ് നേതൃത്വം നല്‍കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]