തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിൽ നിന്നും പുറത്തേക്ക് ചാടിയ യുവാവ് മരിച്ചു. പാപ്പനംകോട് സ്വദേശി സനോഫറാണ് മരിച്ചത്.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സനോഫർ ജീപ്പിൽ നിന്നും പുറത്തേക്ക് ചാടിയത്. വീട്ടിൽ സ്ഥിരം ശല്യക്കാരനായ ഇയാൾക്കെതിരെ ബുധനാഴ്ച വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.
കൺട്രോൾ റൂമിലായിരുന്നു പരാതി നൽകിയത്. തുടർന്ന് സനോഫറിനെയും ഭാര്യയെയും പൂന്തുറ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.
സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ഇരുവരേയും പറഞ്ഞയക്കുകയായിരുന്നു. എന്നാൽ സനോഫർ ഭാര്യയ്ക്കൊപ്പം വീട്ടിലേക്ക് പോകാതെ പകരം കുമരിച്ചന്തയിൽ റോഡിൽ പോയി കിടന്നു.
ഇത് കണ്ട പോലീസുകാർ ഇയാളെ ഓട്ടോറിക്ഷയിൽ ഫോർട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഡിസ്ചാർജ് ആയ ശേഷം ഇയാളെ പോലീസുകാർ ജീപ്പിൽ വീട്ടിൽ എത്തിച്ചു. എന്നാൽ ഏറ്റെടുത്തില്ലെന്ന് മാത്രമല്ല, അകത്തേക്ക് കടക്കാൻ പോലും വീട്ടുകാർ സമ്മതിച്ചില്ല.
ഇതേ തുടർന്ന് പോലീസുകാർ ഇയാളെ ആശുപത്രിയിലേക്ക് തന്നെ തിരികെ കൊണ്ടുപോയി. ഇതിനിടെയായിരുന്നു ജീപ്പിൽ നിന്നും പുറത്തേക്ക് ചാടിയത്.
വീണ് പരിക്കേറ്റ സനോഫറിനെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ ഉച്ചയോടെ മരിക്കുകയായിരുന്നു. അതേസമയം പോലീസ് മർദ്ദിച്ചതിനെ തുടർന്നാണ് സനോഫർ ജീപ്പിൽ നിന്നും ചാടിയതെന്ന് ഭാര്യ ആരോപിച്ചു.
സനോഫറിന്റെ മുഖത്ത് പരിക്കുണ്ടായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
എന്നാൽ സനോഫർ ജീപ്പിൽ നിന്നും ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി രാഹുലിന്റെ മൊഴി. The post ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിൽ നിന്നും പുറത്തേക്ക് ചാടിയ യുവാവ് മരിച്ചു appeared first on .
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]