
മണ്ണുത്തി
പുതിയ വിദ്യാഭ്യാസമെന്ന പേരിൽ കാടത്തമാണ് കേന്ദ്രസർക്കാർ രാജ്യത്ത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും ദേവസ്വം മന്ത്രിയുമായ കെ രാധാകൃഷ്ണൻ പറഞ്ഞു. വെള്ളാനിക്കരയിൽ കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് കേരള സംസ്ഥാന സമ്മേളനവും കേരള കാർഷിക സർവകലാശാലയിലെ എംപ്ലോയീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനവും സംയുക്തമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഹിന്ദുവർഗീയ രാഷ്ട്രമാക്കാൻ ആർഎസ്എസ് ഭരണത്തെ ഉപയോഗിക്കുകയാണ്. അതിന് വിദ്യാഭ്യാസ മേഖലയെയാണ് കൂടുതൽ ഉപയോഗിക്കുന്നത്. കേരളത്തെയും വർഗീയവൽക്കരിക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണ്. ആ അപകടം തിരിച്ചറിയണം–-അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സിയുഇഒ പ്രസിഡന്റ് പി കെ ബിജു അധ്യക്ഷനായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് യു പി ജോസഫ്, എസ്എഫ്ഐ സംസ്ഥാനസെക്രട്ടറിയറ്റംഗം സി എസ് സംഗീത്, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എപ്ലോയീസ് സംസ്ഥാന പ്രസിഡന്റ് വി ശ്രീകുമാർ, കെഎയു ഫാം വർക്കേഴ്സ് യൂണിയൻ സിഐടിയു ആക്ടിങ് സെക്രട്ടറി പി ആർ സുരേഷ്ബാബു, ടിഒകെഎയു ജനറൽ സെക്രട്ടറി ഡോ. പി കെ സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. സിപിഐ എം മണ്ണുത്തി ഏരിയ സെക്രട്ടറി എം എസ് പ്രദീപ് കുമാർ സ്വാഗതവും ജനറൽ കൺവീനർ സി വി ഡെന്നി നന്ദിയും പറഞ്ഞു. സിയുഇഒ ജനറൽ സെക്രട്ടറി ഹരിലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. കലാസന്ധ്യയുമുണ്ടായി.
ഞായർ രാവിലെ 10.30ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി ആർ ബിന്ദുവും പകൽ രണ്ടിന് യാത്രയയപ്പ് സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലനും ഉദ്ഘാടനം ചെയ്യും.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]