
തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരൂര്‍ പറവണ്ണ സ്വദേശി ആദമിനെയാണ് ബസ് സ്റ്റാന്‍ഡിലെ കടമുറിക്ക് മുന്നില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബസ് സ്റ്റാന്‍ഡിലെ കടയുടെ മുന്നില്‍ ചോരയില്‍കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കല്ല് കൊണ്ട് തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ മരിച്ചു കിടക്കുന്ന കടയുടെ മുന്നില്‍ ഒരു കല്ലുമുണ്ടായിരുന്നു. ആരാണ് കൊലപാതകം നടത്തിയത് എന്ന് സൂചനയില്ല. ഇയാള്‍ മുന്‍പ് ഒരു കൊലക്കേസില്‍ പ്രതിയാണ്. പത്തോളം കേസുകളില്‍ പ്രതിയാണ്.
സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇയാള്‍ മറ്റു ചിലരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഈ സംഭവവുമായി കൊലയ്ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ട ആദം 2016-ല്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്നാണ് പോലീസ് നല്കുന്ന വിവരം. അതോ മറ്റെന്തെങ്കിലും മുന്‍വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
ആദമിന് വീട് ഉണ്ടെങ്കിലും വീട്ടില്‍ പോവാറില്ല. കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്നതാണ് രീതി. സ്ഥിരം മദ്യപിച്ച് പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്. മരണത്തില്‍ അന്വേഷണം തുടരുകയാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net