
ജനീവ: ശരീരഭാരം നിയന്ത്രിക്കുന്നതിന് പഞ്ചസാര ഇതര മധുരപലഹാരങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. എന്‍.എസ്.എസ് (non-sugar sweeteners) സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ പുതിയ മാര്‍ഗനിര്‍ദേശത്തിന്റെ ഭാഗമായിട്ടാണ് മുന്നറിയിപ്പ്.
മുതിര്‍ന്നവരിലോ കുട്ടികളിലോ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് പഞ്ചസാര ഇതര മധുരങ്ങളുടെ ഉപയോഗം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഗുണം നല്‍കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.അസ്പാര്‍ട്ടേം, നിയോടേം, സാക്കറിന്, സ്റ്റീവിയ, സുക്രലോസ്, സൈക്ലേറ്റ് എന്നിവ പോലുള്ള വിവിധ പഞ്ചസാര ഇതര മധുരങ്ങള്‍ പായ്ക്ക് ചെയ്ത ഭക്ഷണത്തിലും പാനീയങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഈ മധുരങ്ങള്‍ സാധാരണയായി വെവ്വേറെ വില്‍ക്കുകയും പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുകയും ചെയ്യുന്നു.അവയില്‍ കലോറി കുറവാണെന്നും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നുമാണ് വിശ്വാസം.
ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, മുതിര്‍ന്നവരിലെ മരണനിരക്ക് എന്നിവ എന്‍.എസ്.എസിന്റെ ദീര്‍ഘകാല ഉപയോഗം കാരണം ഉണ്ടാകുമെന്നും ലോകാരോഗ്യ വ്യക്തമാക്കുന്നു. ശരീരഭാരം കുറയ്ക്കുമ്പോള്‍ പഞ്ചസാരയ്ക്ക് ബദല്സംവിധാനങ്ങള് ഉപയോഗിക്കുന്നത് ഗുണം ചെയ്യില്ല. പകരം പഴങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രകൃതിദത്ത ഉത്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ഫോര്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി ഫ്രാന്‍സെസ്കോ ബ്രാങ്ക പറഞ്ഞു. ഷുഗര്‍ സബ്സ്റ്റിറ്റിയൂട്ടുകള്ക്ക് പോഷകമൂല്യമില്ല. രോഗാവസ്ഥയിലെത്തിയിട്ടല്ല, കുട്ടിക്കാലം മുതല്‍തന്നെ മധുര ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്നാണ് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നത്.
നേരത്തേയും പല ഗവേഷണ സ്ഥാപനങ്ങളും മധുരത്തിനെതിരേ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേച്ചര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ക്ലീവ്ലാന്‍ഡ് ക്ലിനിക്കിന്റെ പുതിയ ഗവേഷണത്തില്‍ ജനപ്രിയ കൃത്രിമ മധുരമായ എറിത്രിറ്റോള്‍ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാക്കാുമെന്ന് കണ്ടെത്തിയിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]