
കോഴിക്കോട്: കെ.എസ്.യുവുമായുള്ള ബന്ധം വിഛേദിക്കാന്‍ എം.എസ്.എഫ് നീക്കം. കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ കെ.എസ്.യു വോട്ടു മറിച്ചെന്നാരോപിച്ചാണ് യു.ഡി.എസ്.എഫ് സംവിധാനവുമായി ബന്ധം വിച്ഛേദിക്കാന്‍ ഒരുങ്ങുന്നത്.
എംഎസ്എഫിന് മാത്രമായി ഇരുന്നൂറിലധികം യുയുസിമാരെ ലഭിച്ച യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ യൂണിയന് നഷ്ടപ്പെടാന്‍ കാരണം കെ.എസ്.യു വോട്ടുമറിച്ചതാണെന്ന് ഇന്നലെ ചേര്‍ന്ന് എം.എസ്.എസ് സംസ്ഥാന സെക്രട്ടറ്റില് അഭിപ്രായമുണ്ടായി. യു.ഡി.എസ്.എഫ് കണ്‍വീനര്‍ സ്ഥാനം എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് രാജിവെച്ചേക്കും. പാര്‍ട്ടി നേതൃത്വവുമായി കൂടി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് എം.എസ്.എഫ് നേതാക്കള്‍ മുന്നണിക്കകത്ത് വോട്ട് ചോര്‍ച്ചയുണ്ടായെന്ന ആരോപണവുമായി രംഗത്തെത്തിയത്. കെ.എസ്.യു വോട്ടുകള്‍ കൃത്യമായി ലഭിച്ചില്ലെന്നാണ് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ ഫേസ്ബുക്ക് പോസ്റ്റുകളിലെ വിമര്‍ശനം. മുന്നില്‍ നിന്നും പിന്നില്‍ നിന്നും വാരിക്കുഴികള്‍ നേരിട്ടുവെന്നായിരുന്നു പി.കെ നവാസിന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫിന്റെ ഫേസ്ബുക്ക് പോസ്റ്റിലും തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി കെഎസ് യുവിനെതിരെ പരോക്ഷ വിമര്‍ശനമുണ്ടായിരുന്നു. ട്രഷറര്‍ അഷര്‍ പെരുമുക്കും കെ.എസ്.യുവിനെതിരെ രംഗത്തെത്തി. പിന്നില്‍ നിന്ന് കുത്തുന്ന കുലം കുത്തികള്‍ക്ക് കാലം മാപ്പ് തരില്ലെന്നും, പാളയത്തില്‍ പടയെ മനസ്സിലാക്കേണ്ടിയിരുന്നുവെന്നുമാണ് അഷര്‍ പെരുമുക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
കാലിക്കറ്റ് സര്‍വകശാലക്ക് കീഴിലെ കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടമാണ് എം.എസ്.എഫ് നേടിയത്. എംഎസ്എഫ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ യു.യു.സിമാരുമായാണ് സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. എം.എസ്.എഫ്, കെ.എസ്.യു സഖ്യം ഇത്തവണ വലിയ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ശക്തമായ പോരാട്ടത്തിനൊടുവില്‍ എസ്.എഫ്.ഐ യൂണിയന് നിലനിര്‍ത്തി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]