
തിരുവനന്തപുരം: കളിത്തോക്കിലെ പ്ലാസ്റ്റിക് ബുള്ളറ്റ് വിഴുങ്ങി അസ്വസ്ഥത പ്രകടിപ്പിച്ച അരോന മത്സ്യത്തെ പരിശോധനക്ക് വിധേയമാക്കി എക്സ്റേ എടുത്തു. തിരുവനന്തപുരം പിഎംജിയിലെ ജില്ലാ വെറ്റിനറി ആശുപത്രിയില്‍ ഡോ.
അഭിലാഷിന്റെ നേതൃത്വത്തിലാണ് രണ്ട് വയസുള്ള അരോന മത്സ്യത്തിന്റെ എക്സ്റേയെടുത്തത്. തിരുവനന്തപുരം പി.എം.ജി.യിലെ ജില്ലാ വെറ്ററിനറി ആശുപത്രിയില്‍ ഡോ.
അഭിലാഷിന്റെ നേതൃത്വത്തിലാണ് രണ്ടു വയസ്സുള്ള മത്സ്യത്തെ എക്സ്റേ എടുത്ത് പരിശോധിച്ചത്. കേരളത്തിലെ ആദ്യത്തെ സംഭവമായിരിക്കുമിതെന്നു കരുതപ്പെടുന്നതായി ഡോ.
അഭിലാഷ് പറയുന്നു. അഞ്ചു ദിവസം മുമ്പാണ് സംഭവം.
കഴക്കൂട്ടം സൈനിക് സ്കൂളിന് സമീപത്തുള്ള ശ്രീദേവി എന്നയാളുടെ ‘മീനൂട്ടി’യെന്ന് പേരിട്ട് വിളിക്കുന്ന അരോന മത്സ്യമാണ് പ്ലാസ്റ്റിക് ബുള്ളറ്റ് വിഴുങ്ങിയത്. ശ്രീദേവിയുടെ ചെറുമകന് കളിച്ചുകൊണ്ടിരിക്കെ പ്ലാസ്റ്റിക് തോക്കില്‍ നിന്നും ബുള്ളറ്റ് അബദ്ധത്തില്‍ ഫിഷ് ടാങ്കിലേക്ക് വീഴുകയായിരുന്നു.
വീട്ടുകാര്‍ ഇത് ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് ആഹാരം കഴിക്കാതെ മത്സ്യം അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചത്.
തുടര്‍ന്ന് ചെറുമകന് ബുള്ളറ്റിന്റെ കാര്യം ശ്രീദേവിയെ അറിയിക്കുകയായിരുന്നു. The post കളിത്തോക്കിലെ പ്ലാസ്റ്റിക് ബുള്ളറ്റ് വിഴുങ്ങി;’മീനൂട്ടി’ക്കും എക്സ്റേയെടുത്തു appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]