
ലക്കിടി സ്വദേശി വേലായുധനെതിരെയാണ് പരാതി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒ.പിയിലെത്തിയ പ്രതി
ബഹളമുണ്ടാക്കുകയും വനിതാ ഡോക്ടര്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് അസഭ്യം പറയും ചെയ്തു. സുരക്ഷാ ജീവനക്കാരെയും അസഭ്യം പറഞ്ഞു.സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് മൊബൈല്‍ ദൃശ്യങ്ങളടക്കം ഹാജരാക്കി നല്കിയ പരാതിയില്‍ വൈത്തിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, ആശുപത്രിയിലെ ആക്രമണങ്ങള്‍ക്ക് ശിക്ഷ വര്‍ദ്ധിപ്പിച്ച് ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്കി. ഏഴ് വര്‍ഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ഓര്‍ഡിനന്‍സില്‍ നിര്‍ദ്ദേശിക്കുന്നു. സെക്യൂരിറ്റി, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പരാതികളും തിരുത്തുകളും നിയമസഭയില്‍ ഔദ്യോഗിക ഭേദഗതിയായി തന്നെ കൊണ്ടുവരും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]