

ലോണെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡമാണ് സിബിൽ സ്കോർ. വായ്പയ്ക്കായി ബാങ്കിലെത്തുമ്പോൾ കുറഞ്ഞ സിബിൽ സ്കോറാണെങ്കിൽ വിചാരിച്ച വായ്പ തുക ലഭിക്കണമെന്നില്ല. അതുകൊണ്ട് തന്നെ മികച്ച ക്രെഡിറ്റ് സ്കോർ അനിവാര്യമാണ്. ക്രെഡിറ്റ് ബ്യൂറോകൾക്ക് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2024 ഏപ്രിൽ 26 മുതലാകും ഈ മാർഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരിക.
ബാങ്കോ എന്‍ബിഎഫ്സിയോ ഉപഭോക്താവിന്റെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുമ്പോഴെല്ലാം, ആ വിവരങ്ങള്‍ ഉപഭോക്താവിന് അയയ്ക്കേണ്ടതുണ്ട്. ഈ വിവരങ്ങള്‍ എസ്എംഎസ് വഴിയോ ഇമെയില്‍ വഴിയോ അയക്കണം. വായ്പ അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടാല്‍, അതിനുള്ള കാരണം ഉപഭോക്താവിനെ അറിയിക്കേണ്ടത് പ്രധാനമാണ്. കാരണങ്ങള്‍ അതത് ക്രെഡിറ്റ് സ്ഥാപനത്തിലേക്ക് അയയ്ക്കുകയും ചെയ്യേണ്ടതാണ്.
ഉപഭോക്താവിന് വായ്പ ഗഡുകളായി തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, സ്ഥിരസ്ഥിതി റിപ്പോര്‍ട്ടുചെയ്യുന്നതിന് മുമ്പ് ഉപഭോക്താവിനെ അറിയിക്കേണ്ടത് പ്രധാനമാണ്. വായ്പ നല്കുന്ന സ്ഥാപനങ്ങള്‍ എസ്എംഎസ്/ഇ-മെയില്‍ അയച്ച് എല്ലാ വിവരങ്ങളും പങ്കിടണമെന്നും ആർബിഐ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി 30 ദിവസത്തിനകം ഉപഭോക്താവിന്റെ പരാതി പരിഹരിച്ചില്ലെങ്കിൽ ഓരോ ദിവസവും 100 രൂപ പിഴ അടയ്ക്കേണ്ടി വരുമെന്നും ആർബിഐ വ്യക്തമാക്കുന്നു.
ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ (CIS) ആണ് ഉപഭോക്താവിനെ വിശകലനം ചെയ്ത് അയാളുടെ മറ്റ് വായ്പകളെയും മറ്റും നിരീക്ഷിച്ച് സിബിൽ സ്കോർ സംബന്ധിച്ച വിവരങ്ങൾ നൽകുന്നത്. രാജ്യത്തുടനീളമുള്ള വ്യക്തികളുടെയും കമ്പനികളുടെയും ഉപഭോക്തൃ-ബിസിനസ് ക്രെഡിറ്റ് വിവരങ്ങൾ ബാങ്കുകളും സിഐഎസിന്റെ അടിസ്ഥാനത്തിലാണ് ലോൺ നൽകുന്നത്.
ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് താരതമേന്യ മികച്ച തുക ലോണായി ലഭിക്കും. എന്നാൽ തുക തിരിച്ചടയ്ക്കുന്നതിൽ കൃത്യത പാലിക്കാതിരിക്കുകയോ, മുൻകാല വായ്പകളിൽ കുടിശ്ശിക വരുത്തുകയോ ചെയ്തിട്ടുള്ളവർക്ക് ക്രെഡിറ്റ് സ്കോറിന്റെ പേരിൽ ലോൺ നിഷേധിക്കാം. എന്നാൽ സിബിൽ സ്കോർ അടിസ്ഥാനമാക്കി മാത്രമല്ല ബാങ്ക് ലോൺ നൽകുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.