
സ്വന്തം ലേഖിക
ആലുവ: കാലടി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന ആവശ്യം ശക്തമാകുന്നു.
സി.പി.എം ഗുണ്ടാ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ആരോപിക്കുന്ന കോണ്‍ഗ്രസ്സിന്റെ ഒരു എം.എല്‍.എ കാലടി പൊലീസ് സ്റ്റേഷനില്‍ ഗുണ്ടായിസം കാണിച്ചതാണ് വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയാണ് അങ്കമാലി എം.എല്‍.എ റോജി എം ജോണിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
പെണ്‍കുട്ടിയെ റാഗ് ചെയ്ത കേസിലെ പ്രതികളായ കെഎസ്യുക്കാരെ സ്റ്റേഷനില്‍ നിന്നിറക്കാനാണ് എ.ഐ.സി.സി സെക്രട്ടറി കൂടിയായ റോജി എം ജോണ്‍ പൊലീസ് സ്റ്റേഷനിലെത്തി ഗുണ്ടായിസം കാണിച്ചിരിക്കുന്നതെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറലാണ്.
റോജി എം ജോണിനൊപ്പം ബെന്നി ബഹനാൻ എം.പിയും എംഎല്‍എ സനീഷ് ജോസഫും ഉണ്ടായിരുന്നതായാണ്
പൊലീസുകാരെ ഭീഷണിപ്പെടുത്തി സെല്ലില്‍ നിന്നും പ്രതികളെ ഇറക്കിവിടാനാണ് ശ്രമിച്ചിരിക്കുന്നത്. റോജി പൊലീസിനോട് തട്ടിക്കയറി ലോക്കപ്പില്‍ നിന്നും പ്രതികളെ പുറത്തിറക്കുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ കയറി ഇത്തരം ഒരു വെല്ലുവിളി നടത്തിയ റോജി എം ജോണിനെതിരെ അപ്പോള്‍ തന്നെ കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തത് ഗൗരവമായി തന്നെ സര്‍ക്കാര്‍ കാണണമെന്നതാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.
ആ സറ്റേഷന്റെ ചുമതലയുളള സി.ഐക്കും, പ്രതിയെ ലോക്കപ്പില്‍ നിന്നും എം.എല്‍.എ ഇറക്കുമ്പോള്‍ പ്രതികരിക്കാതിരുന്ന പൊലീസുകാര്‍ക്കും, കാക്കിയിടാൻ ഒരു അര്ഹതയുമില്ലന്നാണ് അവര്‍ തുറന്നടിക്കുന്നത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]