
ഉഗാണ്ടയില്‍ സ്കൂള്‍ ആക്രമിച്ച് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദികള്‍ 25 പേരെ കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ഉഗാണ്ടയിലാണ് ഒരു സ്കൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ബന്ധമുള്ള വിമതരുടെ ആക്രമണത്തില്‍ 25 പേര് കൊല്ലപ്പെട്ടത്. എംപോണ്ട്വെയിലെ ലുബിരിഹ സെക്കന്‍ഡറി സ്കൂളിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് മറ്റ് എട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡിആര്‍സി) ആസ്ഥാനമായുള്ള ഉഗാണ്ടന്‍ ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ആണ് വെള്ളിയാഴ്ച ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഡിആര്‍സിയിലെ വിരുംഗ നാഷണല്‍ പാര്‍ക്കിലേക്ക് പലായനം ചെയ്ത സംഘത്തെ സൈനികര്‍ പിന്തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ഇതുവരെ 25 മൃതദേഹങ്ങള്‍ സ്കൂളില്‍ നിന്ന് കണ്ടെത്തി ബ്വേര ആശുപത്രിയിലേക്ക് മാറ്റി. ദേശീയ പോലീസ് വക്താവ് ഫ്രെഡ് എനംഗ ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ സ്കൂളിലെ ഒരു ഡോര്‍മിറ്ററി കത്തിക്കുകയും ഒരു ഭക്ഷണശാല കൊള്ളയടിക്കുകയും ചെയ്തു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമികള്‍ മേഖലയില്‍ ബോംബ് സ്ഫോടനം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മരണസംഖ്യ ഇനിയും ഉയരാമെന്നും സൂചനണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]