
കോട്ടയം: ഏറ്റുമാനൂരിൽ കാറിടിച്ച് അമ്മയും രണ്ട് മക്കളും മരിച്ച കേസിൽ പേരൂർ സ്വദേശി ഷോൺ മാത്യുവിന് അഞ്ചു വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. കോട്ടയം അഡീഷനൽ സെഷൻ ജഡ്ജി സാനു എസ് പണിക്കരാണ് കേസിൽ വിധി പറഞ്ഞത്.
ഏറ്റുമാനൂര്‍ പൂവത്തുമ്മൂട് ബൈപ്പാസില്‍ കാറപകടത്തില്‍, കാവുംപാടം കോളനിയില്‍ ബിജുവിന്റെ ഭാര്യ ലെജി (45), മക്കളായ അന്നു (20), നൈനു (16) എന്നിവര്‍ മരിച്ച കേസില്‍ പ്രതിയായ പേരൂര്‍ മുള്ളൂര്‍ ഷോണ്‍ മാത്യു (23)-വിനെയാണ് അഞ്ചുവര്‍ഷം തടവിനും അഞ്ചുലക്ഷം രൂപ പിഴയടയ്ക്കാനും കോട്ടയം അഡീഷണല്‍ സെഷന്‍സ് ജഡ്ജി സാനു എസ്. പണിക്കര്‍ ശിക്ഷിച്ചത്
.2019 മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 1.30-നാണ് കേസിനാസ്പദമായ സംഭവം. ലെജിയും രണ്ട് പെണ്മക്കളും ചെരിപ്പും ചുരിദാറും വാങ്ങാന്‍ ബൈപ്പാസിലെത്തിയതായിരുന്നു. മൂന്നുപേരും നടന്നുപോകുമ്പോള്‍ എതിരേ അതിവേഗത്തില്‍ വന്ന കാര്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്നു പേരും 10 മീറ്ററോളം ദൂരേക്കു തെറിച്ചു പോയി. ഏറ്റുമാനൂർ പൊലീസാണ് കേസ് അന്വേഷിച്ചത്.
The post അമ്മയും മക്കളും കാറിടിച്ച് മരിച്ച കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവും പിഴയും appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]