
പട്ന: ബിഹാറില്‍ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ നിന്നു രാജിവച്ച സന്തോഷ് കുമാര്‍ സുമനു പകരം രത്നേഷ് സദ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ദലിത് മുസഹര്‍ വിഭാഗത്തില്‍നിന്നുള്ളയാളാണ് സദ. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചിയുടെ മകന് സന്തോഷ് സുമന് കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയെ (എച്ച്എഎം) ജനതാദളില്‍ (യു) ലയിക്കാന്‍ നിതീഷ് കുമാര്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് രാജിയെന്ന് സന്തോഷ് കുമാര്‍ സുമന് വെളിപ്പെടുത്തിയിരുന്നു.
പട്നയില്‍ ചേരുന്ന പ്രതിപക്ഷ നേതൃയോഗത്തിനു എച്ച്എഎമ്മിനു ക്ഷണം ലഭിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. എച്ച്എഎമ്മിന്റെ നിലനില്പിനു വേണ്ടിയാണു രാജി. ആര്‍ജെഡി ജെഡിയു കക്ഷികള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ എച്ച്എഎം മഹാസഖ്യത്തിന്റെ ഭാഗമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. എച്ച്എഎമ്മിനു നാല് എംഎല്‍എമാരാണുള്ളത്. മഹാസഖ്യത്തില്‍ അടുത്തിടെയായി എച്ച്എഎം ഇടഞ്ഞു നില്‍ക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എച്ച്എഎമ്മിന് അഞ്ചു സീറ്റ് വേണമെന്നു ജിതന്‍ റാം മാഞ്ചിയും സന്തോഷ് കുമാര്‍ സുമനും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയുകയാണെങ്കില്‍ പകരം തേജസ്വി യാദവിനേക്കാള്‍ യോഗ്യന്‍ സന്തോഷ് കുമാര്‍ സുമനാണെന്ന ജിതന്‍ റാം മാഞ്ചിയുടെ പരാമര്‍ശവും വിവാദമായിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]