
മൊംബാസ: യേശുവിനെ കാണാന്‍ കാട്ടില്‍പോയി പട്ടിണി കിടന്ന സംഭവത്തില്‍ മരണം 200 കവിഞ്ഞു. കെനിയയിലെ കിലിഫി കൗണ്ടിയിലെ മലിന്‍ഡിക്കടുത്തുള്ള ഷക്കഹോല വനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശനിയാഴ്ച നടത്തിയ തെരച്ചിലില്‍ 22 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി ഒരു പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അറിയിച്ചു. ഇതോടെ, രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ സംഭവത്തിലെ മരണസംഖ്യ 201 ആയി ഉയര്‍ന്നു.
സംഭവത്തില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇതോടെ പിടിയിലായവരുടെ എണ്ണം 26 ആയതായും പോലീസ് അറിയിച്ചു. ആഴ്ചകളായി അധികാരികള്‍ വനത്തിലുടനീളമുള്ള കൂട്ടിക്കുഴിമാടങ്ങളില്‍ അവശിഷ്ടങ്ങള്‍ക്കായി പരിശോധന നടത്തിവരികയാണ്. വെള്ളിയാഴ്ച, ഒരു കുഴിമാടത്തില്‍ നിന്ന് 12 കുട്ടികളുടേത് ഉള്‍പ്പെടെ 29 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനിടെ, കൂട്ടക്കുഴിമാടങ്ങളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലുകള്‍ പുറത്തുവന്നിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 600ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് കെനിയന്‍ റെഡ്ക്രോസിന്റെ റിപ്പോര്‍ട്ട്. വനത്തില്‍ പോയി ഉപവസിച്ചാല്‍ ലോകാവസാനത്തിന് മുമ്പ് യേശുവിനെ കാണാനും സ്വര്‍ഗത്തില്‍ പോവാനും സാധിക്കുമെന്ന പോള്‍ മക്കെന്‍സിയുടെ വാക്ക് വിശ്വസിച്ച് പോയ ആളുകളാണ് അനാചാരത്തിന്റെ ഭാഗമായി മരണത്തിന് കീഴടങ്ങിയത്. ഷാക്കഹോല വനംപ്രദേശത്ത് കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങള്‍ പരിശോധിച്ചതോടെയാണ് മരണപ്പെട്ടവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. കുഴിമാടങ്ങളില്‍ നിന്ന് ചിലരെ മെലിഞ്ഞൊട്ടി എല്ലുംതോലുമായ നിലയില്‍ ജീവനോടെയാണ് പുറത്തെടുത്തത്. എന്നാല്‍ ഇവര്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
അനുയായികളുടെ മരണത്തിനു പിന്നാലെ മക്കെന്‍സിയെ അറസ്റ്റ് ചെയ്യുകയും ഈ പ്രസ്ഥാനത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കുട്ടികളോടുള്ള ക്രൂരത, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കൊപ്പം മക്കെന്‍സി തീവ്രവാദക്കുറ്റവും നേരിടേണ്ടിവരും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]