
സ്വന്തം ലേഖിക
പാലക്കാട്: പാലക്കാട് ധോണിയിലെ ജനവാസമേഖലയില്‍ വീണ്ടും പി ടി സെവന്റെ സാന്നിദ്ധ്യം.
ധോണിയിലെ ലീഡ് കോളേജിന് സമീപമാണ് ഇത്തവണ കാട്ടാന എത്തിയത്.
രണ്ട് കുട്ടിയാനകളടക്കം അഞ്ച് ആനകളാണ് ഇന്ന് പ്രദേശത്ത് ഇറങ്ങിയത്.
ആനയെ തിങ്കളാഴ്ച മയക്കുവെടി വെച്ച് പിടികൂടാനിരിക്കെയാണ് ഇന്ന് രാവിലെ അടക്കം വീണ്ടും പ്രത്യക്ഷപ്പെട്ടത്.
പി ടി സെവനെ മയക്കുവെടി വെച്ച് പിടികൂടാന്‍ തീരുമാനമായെങ്കിലും സ്ഥലത്തെ ഭൂപ്രകൃതിയടക്കം പല പ്രതികൂല സാഹചര്യങ്ങള തരണം ചെയ്യേണ്ടി വരുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.
ധോണയിലെ കയറ്റിറക്കങ്ങള്‍ നിറഞ്ഞ ഭൂപ്രകൃതി വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ മയക്കുവെടി വെയ്ക്കാനായി ഉചിതമായ സ്ഥലം തിരഞ്ഞെടുക്കുകയാണ് പ്രധാനമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. തിങ്കളാഴ്ചയ്ക്ക് ശേഷം ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ സേവനത്തിലും വ്യക്തത വരുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം തമിഴ്നാട് ഗൂഡല്ലൂരില്‍ നിന്നെത്തി സുല്‍ത്താന്‍ ബത്തേരിയില്‍ ഭീതിപരത്തി വിലസിയ കൊലയാളി മോഴ അരിശിരാജയെ (പി.എം 2) വനം വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങയില്‍ സജ്ജമാക്കിയ കൊട്ടിലിലടച്ചിരുന്നു. ഇതിനിടയില്‍ ആനയുടെ ആക്രമണത്തില്‍ മയക്കുവെടി വിദഗ്ദ്ധനും ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുമായ ഡോ.അരുണ്‍ സക്കറിയയ്ക്ക് പരിക്കേറ്റിരുന്നു.
മോഴയാന കൂടിന്റെ ഇടയിലൂടെ തുമ്പിക്കൈ നീട്ടി അരുണിന്റെ വലതുകാലില്‍ പിടിച്ചു വലിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്.
The post പാലക്കാട് ധോണിയിലെ ജനവാസമേഖല വീണ്ടും പി ടി 7 ഭീതിയില്‍; ഇത്തവണ കാട്ടാന ധോണിയിലെത്തിയത് രണ്ട് കുട്ടിയാനകളടക്കം നാല് ആനകളോടൊപ്പം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]