
നരാധമന് വധശിക്ഷ; ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന് നീതി
സ്വന്തം ലേഖകൻ
ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന അസഫാക് ആലമിന് തൂക്കുകയര്‍.
വധശിക്ഷയ്ക്ക് പുറമെ 5 ജീവപര്യന്തവും വിധിച്ചു. എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് ശിശു ദിനത്തില്‍ മാതൃകാപരമായ ശിക്ഷ വിധിച്ചത്.
ബലാല്‍സംഗം, പ്രകൃതിവിരുദ്ധ പീഡനം, കുട്ടിയെ ബലാല്‍സംഗം ചെയ്യല്‍, പലതവണയുള്ള ബലാല്‍സംഗം, പീഡനത്തിടെ ലൈംഗികാവയങ്ങള്‍ക്ക് പരുക്കേല്പിക്കല് എന്നീ കുറ്റങ്ങള്‍ക്കാണ് ജീവപര്യന്തം. പോക്സോ കോടതി ജഡ്ജി കെ.സോമനമാണ് ശിക്ഷ വിധിച്ചത്.
അതിക്രൂരമായ കൊലപാതകം പ്രതി പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെന്ന് വിലയിരുത്തിയാണ് വിധി. ക്രൂരകൃത്യം അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായി കണക്കാക്കണമെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു.
വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനും പരമാവധി ശിക്ഷ നല്‍കാനും നാട്ടുകാരും മാധ്യമങ്ങളും സഹായിച്ചെന്ന് വിധികേട്ട ശേഷം എ.ഡി.ജി.പി.
എം.ആര്.അജിത്കുമാര്‍ പറഞ്ഞു. ആലുവ മാര്‍ക്കറ്റില്‍ നാട്ടുകാര്‍ മധുരം വിതരണം ചെയ്തു.
വധശിക്ഷ ലഭിക്കാവുന്ന നാല് കുറ്റങ്ങള്‍ പ്രതി ചെയ്തതായി നേരത്തേ കോടതി കണ്ടെത്തിയിരുന്നു. ഇവയുള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും 13 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളുമാണ് നിര്‍ണായകമായത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.
മോഹന്‍രാജിന്റെ നേതൃത്വത്തിലായിരുന്നു പ്രോസിക്യൂഷന് വാദങ്ങള്‍. പ്രോസിക്യൂഷന് 43 സാക്ഷികളെ ഹാജരാക്കി.
പ്രതിഭാഗം ഒന്‍പത് തെളിവുകളും രണ്ട് സാക്ഷികളെയും ഹാജരാക്കി. സാക്ഷി മൊഴികള്‍ക്കും മറ്റ് തെളിവുകള്‍ക്കുമൊപ്പം 95 രേഖകളും പത്ത് തൊണ്ടിമുതലുകളും കൂടി പരിശോധിച്ചാണ് കോടതി തീരുമാനത്തിലെത്തിയത്.
കേസിന്റെ നാള്‍വഴികള്‍ 2023 ജൂലൈ 28 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ആലുവ ഗാരേജിന് സമീപം മുക്കത്ത് പ്ലാസയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി മഞ്ചക് കുമാര്‍ തിവാരിയുടെ മകള്‍ അഞ്ചുവയസുകാരി ചാന്ദ്നിയെ കാണാതാകുന്നു. ഏഴ് മണിയോടെ പൊലീസില്‍ പരാതി നല്കി.
കുട്ടിയുമായി പോയത് ബിഹാറുകാരന് അസഫാക് ആലമാണെന്ന് സ്ഥിരീകരിക്കുന്നു. രാത്രി 8.00 കാണാതായെന്ന പരാതിയില്‍ ആലുവ ഈസ്റ്റ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു രാത്രി 10.00 തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നു കുട്ടിക്കായി റയില്‍വേ സ്റ്റേഷന് ബസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ വ്യാപക തിരച്ചില്‍ .
ഇയാള്‍ കുട്ടിയുമായി തൃശൂര്‍ ഭാഗത്തേക്ക് ബസില്‍ കയറിയതായി വിവരം. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് മൊഴി 2023 ജൂലൈ 29 കുട്ടിയുടെ മൃതദേഹം കണ്ടെത്തി ആലുവ മാര്‍ക്കറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദഹം കണ്ടെത്തി.
മുഖത്ത് കല്ല്കൊണ്ട് ഇടിച്ച പാടുകള്‍. ശരീരത്തില്‍ ആകമാനം മുറിവുകള്‍.
കഴുത്തില്‍ കറുത്ത ചരട് മുറുക്കിയ നിലയില്‍. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി 2023 ജൂലൈ 30 കുട്ടിയുടെ സംസ്കാരം കീഴ്മാട് പഞ്ചായത്തിലെ പൊതുശ്മശാനത്തില്‍ നടത്തി.
പഠിച്ച സ്കൂളില്‍ പൊതുദര്‍ശനം. പ്രതി അസഫാക് ആലം റിമാന്‍ഡില്‍ ആലുവ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി.
2023 ഓഗസ്റ്റ് 1 പ്രതി കസ്റ്റഡിയില്‍ എറണാകുളം ജില്ലാ പോക്സോ കോടതി പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു 2023 ഓഗസ്റ്റ് 3 പ്രതി അസഫാക് ആലവുമായി ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പ് നടത്തി.
ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു തെളിവെടുപ്പ്. കുട്ടിയുടെ വസ്ത്രവും ചെരുപ്പും കണ്ടെത്തി.
2023 ഓഗസ്റ്റ് 4 പ്രതി അസഫാക് കസ്റ്റഡിയില്‍ തുടരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറെ മാര്‍ക്കറ്റിലെത്തിച്ച് പരിശോധന.
ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ സംബന്ധിച്ച് വ്യക്തത വരുത്താന്‍ ശ്രമം. 2023 സെപ്റ്റംബര്‍ 1 കുറ്റപത്രം സമര്‍പ്പിച്ചു 2023 ഒക്ടോബര്‍ 4 വിചാരണ ആരംഭിച്ചു 2023 ഒക്ടോബര്‍ 30 വിചാരണ പൂര്‍ത്തിയായി.
26 ദിവസംകൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത് 2023 നവംബര്‍ 4 വിധി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ചുമത്തിയ 16 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റം ചെയ്തതായി കണ്ടെത്തി 2023 നവംബര്‍ 9 ശിക്ഷയുമായി ബന്ധപ്പെട്ട വാദം പൂര്‍ത്തിയായി 2023 നവംബര്‍ 14 അസഫാക് ആലത്തിന് വധശിക്ഷയും 5 ജീവപര്യന്തവും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]