
പത്തനംതിട്ട: തിരുവല്ലയില്‍ പുഴയോരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ ആറുമാസം പ്രായമായ കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. കൊലപാതകം എന്ന നിഗമനത്തിലെത്താനുള്ള തെളിവുകള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലില്ലെന്നാണ് വിവരം.
കുഞ്ഞിന്റെ ശരീരത്തില്‍ സംശയകരമായ പരിക്കുകളൊന്നും ഇല്ലെന്നാണ് കണ്ടെത്തല്‍. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.
കുട്ടിയുടെ കൈകാലുകള്‍ നഷ്ടമായത് നായയുടെ കടിയേറ്റാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്.
സംഭവത്തില്‍ ദുരൂഹത നീക്കാൻ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. മരിച്ച ശേഷം പെണ്‍കുഞ്ഞിനെ ചതുപ്പില്‍ ഉപേക്ഷിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.
കൂടുതല്‍ വ്യക്തത വരാനായി പ്രദേശത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
ഇന്നലെയാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം പുഴയോരത്ത് കണ്ടെത്തിയത്.
ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. The post അഞ്ചുദിവസത്തെ പഴക്കം, കൈകാലുകള്‍ നായ കടിച്ചെടുത്തു : മരിച്ച കുഞ്ഞിനെ പുഴയോരത്ത് ഉപേക്ഷിച്ചതെന്ന് സംശയം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]