
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ താനെ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 18 രോഗികള്‍ മരിച്ചു. ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിലാണ് സംഭവം.
താനെയിലെ കാല്‍വയിലുള്ള ഛത്രപതി ശിവജി മഹാരാജ് ആശുപത്രി സമീപ ജില്ലകളില്‍ നിന്നടക്കം രോഗികളെത്തുന്ന പ്രധാന സര്‍ക്കാര്‍ ആശുപത്രിയാണ്.
വിവിധ രോഗങ്ങള്‍ ബാധിച്ച് ചികിത്സ തേടിയവര്‍ ഇക്കൂട്ടത്തില്‍ പെടുന്നു.
കൃത്യമായ ചികിത്സ നല്‍കാത്തതാണ് അത്യാഹിതത്തിന് പിന്നിലെന്നാണ് മരണപ്പെട്ട രോഗികളുടെ ബന്ധുക്കള്‍ അറിയിക്കുന്നത്.
സംഭവം വിവാദമായതിന് പിന്നാലെ അന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.
രോഗികളുടെ പ്രായവും ആരോഗ്യനിലയുമാണ് മരണകാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാല്‍ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോകടര്‍മാരുടെ സേവനം ലഭ്യമായില്ലെന്നാണ് ബന്ധുക്കള്‍ അറിയിക്കുന്നത്.
രോഗാവസ്ഥ മൂര്‍ഛിച്ചിട്ടും രോഗികളെ ഐസിയുവില്‍ പ്രവേശിപ്പിക്കാൻ ജീവനക്കാര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. ബന്ധുക്കളുടെ പ്രതിഷേധത്തിന് പിന്നാലെ ചികിത്സ നല്കുന്നതില് വീഴ്ചയുണ്ടായതായി തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി ദീപക് കേസര്‍ക്കര്‍ ഉറപ്പ് നല്കി.
The post താനെയിലെ ആശുപത്രിയില്‍ കൂട്ടമരണം, 24 മണിക്കൂറിനിടെ മരിച്ചത് 18 രോഗികള്‍; അന്വേഷണം appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]