
ന്യൂഡൽഹി ∙ പുതുക്കിയ കീം റാങ്ക് പട്ടിക സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സിലബസ് വിദ്യാർഥികൾ
യെ സമീപിച്ചു. ഇന്ന് ഓൺലൈനായാണ് ഹർജി ഫയൽ ചെയ്തത്.
പുതുക്കിയ പട്ടിക കളോടുള്ള നീതി നിഷേധം ആണെന്നാണ് ആരോപണം. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വിദ്യാർഥികൾക്കായി ഹാജരായേക്കുമെന്നാണ് വിവരം. പ്രോസ്പെക്ട്സ് തിരുത്താൻ സർക്കാരിന് അധികാരമുണ്ട്.
ഹൈക്കോടതി ഇടപെട്ടത് നയപരമായ വിഷയത്തിലാണെന്നും ഹർജിയിൽ പറയുന്നു.
15 വിദ്യാർഥികളാണ് ഹർജിയിൽ കക്ഷി ചേർന്നിരിക്കുന്നത്. കൂടുതൽ വിദ്യാർഥികൾ കക്ഷി ചേർന്നേക്കുമെന്നാണ് വിവരം.
പുതിയ ഫോർമുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി ഡിവിഷൻ ബെഞ്ച് ശരിവച്ചതിനു പിന്നാലെയാണ് പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പഴയ ഫോര്‍മുല അനുസരിച്ച് റാങ്ക് ലിസ്റ്റ് പുതുക്കി പ്രഖ്യാപിച്ചപ്പോള്‍ സ്റ്റേറ്റ് സിലബസിലുള്ള വിദ്യാര്‍ഥികള്‍ക്ക് മുന്‍തൂക്കം നഷ്ടമായി.
ആദ്യ 100 റാങ്കില്‍ 21 പേര് കേരള സിലബസില്‍നിന്നാണ്. പഴയ റാങ്കില്‍ ആദ്യ 100ല്‍ 43 പേര് കേരള സിലബസില്‍നിന്നുള്ളവരായിരുന്നു.
ആദ്യ 100 പേരുടെ പട്ടികയില്‍ 79 പേര് സിബിഎസ്ഇ സിലബസില്‍നിന്ന് ഇടംപിടിച്ചു.
ആദ്യ 5000 റാങ്കില്‍ കേരള സിലബസില്‍നിന്ന് 1796 പേരും സിബിഎസ്ഇയില്‍നിന്ന് 2960 പേരും ഐസിഎസ്ഇയില്‍നിന്ന് 201 പേരുമാണ് ഇടംപിടിച്ചത്. 86549 കുട്ടികളാണ് പരീക്ഷ എഴുതിയത്.
ഇതില്‍ 76230 പേര് യോഗ്യത നേടി. 67505 പേരാണ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചത്.
കേരള സിലബസില്‍നിന്ന് 47175 പേരും സിബിഎസ്ഇയില്‍നിന്ന് 18284 പേരും ഐസിഎസ്ഇയില്‍നിന്ന് 1415 പേരുമാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]