അഗര്‍ത്തല: ത്രിപുരയിലെ റാലിയില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ക്ക് വേണ്ടത് ഡബിള്‍ എന്ജിന് സര്‍ക്കാരാണ്. ബിജെപിക്ക് തുടര്‍ ഭരണം നല്കാന് ജനം തീരുമാനിച്ചു. ബിജെപി ത്രിപുരയില്‍ നിയമവാഴ്ചയും സമാധാനവും പുനസ്ഥാപിച്ചു. അടിമകളെ പോലെയാണ് ഇടതുപക്ഷം ജനങ്ങളെ കണ്ടിരുന്നതെന്നും നരേന്ദ്ര മോദി വിമര്‍ശിച്ചു.
ഒരു കാലത്ത് ത്രിപുരയില്‍ ഒരു പാര്‍ട്ടിയുടെ മാത്രം കൊടിയുണ്ടായിരുന്നുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വേറൊരു പാര്‍ട്ടിക്ക് പോലും കൊടി ഉയര്‍ത്താന്‍ സാധിക്കുമായിരുന്നില്ല. മുന്‍പ് റേഷന്‍ ജനങ്ങളുടെ കയ്യില്‍ എത്തുന്നതിനു മുന്‍പ് തന്നെ മോഷ്ടിക്കപ്പെടുമായിരുന്നു. ബിജെപി സര്‍ക്കാര്‍ അത് അവസാനിപ്പിച്ചു. ത്രിപുരയില്‍ റെഡ് സിഗ്നല്‍ ഒഴിവാക്കി, ഡബിള്‍ എന്ജിന് സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരത്തില്‍ എത്തി.
ഇടത് – കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ വികസന പദ്ധതികളില്‍ അഴിമതി ഉണ്ടാകും. പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി പ്രവര്‍ത്തിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടുന്നു. ത്രിപുരയില്‍ ഇരു പാര്‍ട്ടികളും സുഹൃത്തുക്കളാണ്. കേരളത്തില്‍ ഗുസ്തിയും ത്രിപുരയില്‍ ദോസ്തിയും എന്ന് ഇടത് – കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ധാരണയെ മോദി ആവര്‍ത്തിച്ച് വിമര്‍ശിച്ചു.
The post ത്രിപുരയില്‍ വേണ്ടത് ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍: കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് നരേന്ദ്ര മോദി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]