
സ്വന്തം ലേഖിക
പാലക്കാട്: വണ്ടാഴിയില്‍ പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ 22കാരന് അറസ്റ്റില്‍.
വണ്ടാഴി സി കെ കുന്ന് പേഴുകുറ അഫ്സലിനെയാണ് ആലത്തൂര്‍ ഡിവെെ എസ് പി ആര് അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റു ചെയ്തത്.
പോക്സോ, ആത്മഹത്യാപ്രേരണക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടിയെ ഒരു വര്‍ഷമായി പീഡിപ്പിച്ചുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് ചെന്നെെയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അഫ്സലിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 28നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.
എന്നാല്‍ ഈ വിഷയത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ അന്വേഷണമുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിരുന്നു. പ്രതിയെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അറസ്റ്റിലായ അഫ്സലിന് ലഹരിമാഫിയയുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇതിനുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയ്ക്ക് ലഹരി നല്‍കിയിരുന്നതായി വീട്ടുകാരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]