
അരുണാചല്‍ പ്രദേശ്: കിബിത്തൂ ഇന്ത്യയുടെ അവസാന ഗ്രാമമല്ല ആദ്യ ഗ്രാമം ആണെന്ന് കേന്ദ്രആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. ഇന്ത്യയുടെ അതിര്‍ത്തികള്‍ ശക്തവും സുരക്ഷിതവും ആണ്. അരുണാചല്‍പ്രദേശ് വേദങ്ങളിലും പുരാണങ്ങളിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നും അമിത്ഷാ പറഞ്ഞു. വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അമിത് ഷാ.
സൂര്യന്റെ ആദ്യകിരണങ്ങള്‍ പതിക്കുന്നത് ഇവിടെയാണ്. അരുണാചല്‍പ്രദേശിലെ ജനങ്ങളുടെ രാജ്യസ്നേഹത്തെ സല്യൂട്ട് ചെയ്യുന്നു. അരുണാചല്‍ പ്രദേശിലെ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് സമാധാനത്തോടെ വീടുകളില്‍ ഉറങ്ങാന്‍ കഴിയുന്നത് അതിര്‍ത്തിയില്‍ സൈനികര്‍ കാവല്‍ നില്‍ക്കുന്നതിനാലാണ്. ഒരാള്‍ക്കും രാജ്യത്തിനുമേല്‍ ഇന്ന് കണ്ണു വെക്കാന്‍ കഴിയില്ല. ഇന്ന് ഭീകരവാദത്തിന്റെ യാതൊരു ഭീഷണിയും രാജ്യത്തില്ലെന്നും അമിത്ഷാ പറഞ്ഞു.
രാജ്യം വികസനത്തിന്റെ പാതയിലാണ്. ആര്‍ക്കും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ല. അതിര്‍ത്തിയിലെ സുരക്ഷ ഈ രാജ്യത്തിന്റെ സുരക്ഷയാണ്. മോദി സര്‍ക്കാര്‍ അതിര്‍ത്തിയിലെ വികസനത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കോണ്‍ഗ്രസ് നല്കുന്നതിനേക്കാള് അധികം ശ്രദ്ധ അതിര്‍ത്തിയില്‍ മോദി സര്‍ക്കാര്‍ നല്കുന്നു. ഇന്ന് വടക്ക് കിഴക്കന്‍ മേഖലകള്‍ വികസനത്തിന്റെ പാതയിലാണ്. 2014 മുന്‍പ് വടക്കിഴക്കന്‍ മേഖല മുഴുവന്‍ പ്രശ്നബാധിത മേഖല എന്നാണ് അറിയപ്പെട്ടിരുന്നത്. ഒമ്പത് വര്‍ഷം കൊണ്ട് രാജ്യത്തിന്റെ വികസനത്തിന് സംഭാവന നല്കുന്ന പ്രദേശമായി വടക്ക് കിഴക്കന്‍ മേഖല മാറിയെന്നും അമിത്ഷാ പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]