സ്വന്തം ലേഖകൻ
ന്യൂഡൽഹി : 70,000 രൂപ കൊടുത്ത് വാങ്ങി ഭാര്യയാക്കി പിന്നീട് മോശം പെരുമാറ്റം ആരോപിച്ച് കൊന്നുതള്ളിയ ഭര്‍ത്താവും കൂട്ടാളികളും പിടിയില്‍.ഭാര്യ സ്വീറ്റിയുടെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ലെന്നും അവര്‍ ഇടയ്ക്ക് നാട് വിട്ടു പോകുന്നുവെന്നും പറഞ്ഞ് ഡല്‍ഹി സ്വദേശി ധരംവീറാണ് കൊലപാതകം നടത്തിയത്.സംഭവത്തില്‍ ഇയാളെയും അരുണ്‍, സത്യവാൻ എന്നിവരെയും കൊലക്കുറ്റം ചുമത്തി സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ഫതേഹ്പൂര്‍ ബേരി പൊലീസ് അറസ്റ്റ് ചെയ്തു.
ഫതേഹ്പൂര്‍ ബേരിയിലെ ജീല്‍ ഖുദ്ര അതിര്‍ത്തിയിലെ വനത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി ശനിയാഴ്ചയാണ് വിവരം കിട്ടിയതെന്നും തുടര്‍ന്ന് പൊലീസ് അവിടെയെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നുവെന്നും സൗത്ത് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് ചന്ദൻ ചൗധരി അറിയിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു ഓട്ടോറിക്ഷ സംശയകരമായ സാഹചര്യത്തില്‍ കാണുകയും തുടര്‍ന്ന് ഡ്രൈവര്‍ അരുണിനെ പിടികൂടിയെന്നും പറഞ്ഞു.
ഇയാളാണ് കൊല്ലപ്പെട്ട സ്വീറ്റിയെ കുറിച്ചും ബന്ധുക്കളായ ധരംവീര്‍, സത്യവാൻ എന്നിവരെ കുറിച്ച് വിവരം നല്‍കിയത്. നൻഗോളി നിവാസികളായ ഇവര്‍ ഹരിയാന അതിര്‍ത്തിയില്‍ വെച്ച് സ്വീറ്റിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.സ്വീറ്റിയുടെ കുടുംബത്തെ കുറിച്ച് വിവരമില്ലെന്നും താൻ അവരെ മറ്റൊരു സ്ത്രീക്ക് 70,000 രൂപ കൊടുത്ത് വാങ്ങിയതാണെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
യുവതിയുടെ വീട്ടുകാര്‍ ബിഹാറിലെ പാറ്റ്നയില്‍ നിന്നുള്ളവരാണെന്നും പറഞ്ഞു.സംഭവത്തില്‍ സെക്ഷൻ 302 (കൊലപാതകം), 201, 34 തുടങ്ങിയവ പ്രകാരമാണ് കേസെടുത്തത്. കൃത്യത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
The post 70,000 രൂപ കൊടുത്ത് വാങ്ങിയ ഭാര്യയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]