
ജോഷിമഠ്: കഴിഞ്ഞ മൂന്ന് ദിവസമായി ഭൂമി ഇടിഞ്ഞു താഴുന്നതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ആളുകള്‍ ഒഴിപ്പിക്കാന്‍ ആരംഭിച്ചു. സിങ്ധര്‍, ഗാന്ധിനഗര്‍, മനോഹര്‍ബാഗ്, സുനില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളെയാണ് മാറ്റുന്നത്. ഇവിടേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി കെട്ടിടങ്ങളില്‍ വലിയ രീതിയിലുള്ള വിള്ളലുകള്‍ ജോഷിമഠില്‍ കണ്ടുവരികയാണ്. ഇതിനെത്തുടര്‍ന്ന് നൂറ്റമ്പതോളം കുടുംബങ്ങളെ ഇപ്പോള്‍ തന്നെ പ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതു കൂടാതെയാണ് ഇപ്പോള്‍ വീണ്ടും ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. പ്രദേശത്തെ മുഴുവന്‍ ആളുകളെയും മാറ്റിപ്പാര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ആവശ്യമെങ്കില്‍ കൂടുതലാളുകളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ആവശ്യമായിട്ടുള്ള എല്ലാ നടപടികളും വളരെവേഗം നടപ്പിലാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തിന്റെ നിര്‍ദേശം.
പ്രതിഭാസത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘത്തെയും ഒരു പാനലിനെയും നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ഇന്നലെ ജോഷിമഠിലെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിലേറെയാണ് ഇത്തരത്തില്‍ വിള്ളല്‍ ഉണ്ടാവാറുണ്ടെന്ന് പ്രാദേശിക ഭരണകൂടത്തെയും സംസ്ഥാന സര്‍ക്കാരിനെയും അറിയിച്ചിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പ്രദേശത്ത് പുരോഗമിക്കുന്ന ജലവൈദ്യുതി പ്ലാന്റിന്റെ ഭാഗമായി പ്രദേശത്ത് സ്ഫോടനങ്ങളും തുരങ്കനിര്മാണങ്ങളും നടത്തിയിരുന്നു. ഇതുമൂലമാണ് ഭൂമി ഇടിഞ്ഞു താഴുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം. എന്നാല്‍ നിര്‍മാണക്കമ്പനികള്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]