
താനൂര്‍ ബോട്ടപകടം ഇനിയും ആവര്‍ത്തിക്കുമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. താനൂര്‍ ഇനിയും ആവര്‍ത്തിക്കും, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മുക്കാലിയില്‍ കെട്ടിയിട്ട് തല്ലാന്‍ കെല്‍പ്പുള്ള ആരും മലപ്പുറം ജില്ലയില്‍ ഇല്ലെങ്കില്‍” എന്നാണ് ജോയ് മാത്യു പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.
ഞായറാഴ്ചയാണ് താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടം നടന്നത്. മരിച്ചവരില്‍ 7 പേര് കുട്ടികളാണ്. മരിച്ചവരില്‍ 11 പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
അതേസമയം, താനൂര്‍ തീവല്‍ തീരത്ത് ഇന്നും ദേശീയ ദുരന്തനിവാരണ സേനയുടെ തിരച്ചില്‍ നടക്കുന്നുണ്ട്. ആരെയും കണ്ടെത്താന്‍ ഉള്ളതായി സ്ഥിരീകരണം ഇല്ലെങ്കിലും ഇന്ന് കൂടി തിരച്ചില്‍ നടത്താനാണ് തീരുമാനം.
ബോട്ടില്‍ എത്ര പേര് ഉണ്ടായിരുന്നുവെന്ന കാര്യത്തില്‍ കൃത്യമായ കണക്ക് കിട്ടാത്തതാണ് തിരച്ചില്‍ തുടരാന്‍ കാരണം. ഇന്ന് വൈകുന്നേരം വരെ തിരച്ചില്‍ തുടരുമെന്നാണ് വിവരം.
അതേസമയം താനൂര്‍ ദുരന്തത്തില്‍ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. അപകടത്തിനും മരണത്തിനും കാരണമാകുമെന്ന് ബോധ്യമുണ്ടായിട്ടും സര്‍വീസ് നടത്തിയതിന്റെ പേരിലാണ് ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയത്.
ബോട്ട് ഓടിച്ച ദിനേശിനും മറ്റു ജീവനക്കാര്‍ക്കും വേണ്ടിയുളള അന്വേഷണം തുടരുകയാണ്. താനൂര്‍ ബോട്ട് ദുരന്തത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പോര്‍ട്ട് ഓഫീസറോട് കോടതി റിപ്പോര്‍ട്ട് തേടി. അപകടം ഞെട്ടിക്കുന്നതെന്നും അപകടകാരണം കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]