
കോഴിക്കോട് : മനുഷ്യ ജീവന് പുല്ലുവില നല്കി കോഴിക്കോട് ബീച്ചിലും അനുമതിയില്ലാതെ അനധികൃത ബോട്ട് സര്‍വീസ്.
കഴിഞ്ഞ 3 വര്‍ഷമായി മുങ്ങി മരണ സാധ്യതയുള്ള നോര്‍ത്ത് ബീച്ചില്‍ ഈ പ്രവര്‍ത്തനം തുടരുന്നത്. പോര്‍ട്ട് ഓഫിസറും കോഴിക്കോട് കോര്‍പ്പറേഷനും പ്രവര്‍ത്തനത്തിന് മൗനാനുവാദം നല്കുന്നുഎന്നാണ് ആക്ഷേപം.
കോഴിക്കോട് നോര്‍ത്ത് ബീച്ചിലെ ഭൂമിയില്‍ പന്തല്‍ കെട്ടി കയാക്കിങ് ബോട്ടിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് 2016 ലാണ്.മുങ്ങി മരണ സാധ്യതയുള്ള സുരക്ഷിതമല്ലാത്ത ഈ ഭാഗത്ത് ബോട്ട് സര്‍വീസിന് അനുമതി ഇല്ലാതിരുന്നിട്ടും രാഷ്ട്രീയ പിന്‍ബലം ഉപയോഗിച്ച് അനുമതി വാങ്ങിച്ചെടുത്തു. തുടര്‍ന്ന് 2020 ജൂലൈ യില്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് കാലാവധി കഴിഞ്ഞു. പക്ഷെ താനൂരിലെ ബോട്ട് അപകടം ഉണ്ടാവുന്ന ദിവസം വരെ ഈ ബീച്ചിലും അനധികൃതമായി സര്‍വീസ് നടന്നു.
കോഴിക്കോട് കോര്‍പ്പറേഷന്റെയും തുറമുഖ വകുപ്പിന്റെയും ഡിട്ടിപിസിയുടെയും അറിവോടെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തില്‍ ഉള്ള മാരിടൈം ബോര്‍ഡ് പോര്‍ട്ട് ഓഫീസര്‍ നല്കിയ വിവരാവകശത്തില് അതാത് സമയങ്ങളില്‍ കയ്യേറ്റങ്ങള്‍ പരിശോധിച്ചു നടപടി എടുക്കാറുണ്ടെന്ന് പറഞ്ഞ അധികൃതര്‍ ഈ നിയമലംഘനം കണ്ടിട്ടു പോലും ഇല്ല. സാധാരണ ജനങ്ങളുടെ ജീവന് വച്ച് രാഷ്ട്രീയം മറയാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് യാതൊരു നിയമത്തിന്റെയും ആവശ്യമില്ല എന്നതാണ് ഞെട്ടിപ്പിക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]